Skip to main content

ഒരു ട്രെയിന്‍ യാത്ര

എര്‍ണാകുളം സൌത്ത് റയില്‍‌വേ സ്‌റ്റേഷന്‍. സമയം രാവിലെ 11.50. ബോംബെയ്ക്കുള്ള ട്രെയിന്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ഒന്ന് കൂകി വിളിച്ചു. പിന്നെ പതിയെ പതിയെ ഓടി തുടങ്ങി.

ഞാന്‍ മുകളിലുള്ള എന്റെ ബര്‍ത്തിലേക്ക് ഒന്ന് കണ്ണോടിച്ചു. ആരൊക്കെയോ കുറെ ലഗേജുകള്‍ വച്ചിട്ടുണ്ട് അതില്‍. ഞാന്‍ അത് ആരുടെയാണ് എന്ന് തിരക്കി. ഒരു സഹയാത്രികന്റെ ആയിരുന്നത്. അത് ഒന്ന് മാറ്റിത്തരണമെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഒന്ന് ദേഷ്യഭാവത്തില്‍ നോക്കി. പിന്നെ ലഗേജ് എടുത്ത് താഴെ സീറ്റിന്റെ അടിയില്‍ തിരുകി.

ഞാന്‍ മുകളിലെ എന്റെ ബര്‍ത്തില്‍ വലിഞ്ഞു കയറി. ഒന്ന് കിടക്കണം. ആകെ കിട്ടിയ മൂന്ന് ദിവസത്തെ ലീവില്‍ ഒരുപാട് കറങ്ങി. ഒന്ന് കിടക്കാന്‍ സമയം കിട്ടുന്നത് ഇപ്പോഴാണ്. ഓടുന്ന വണ്ടിയുടെ കുലുക്കം കാര്യമാക്കാതെ ഞാന്‍ കണ്ണടച്ചു. പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് കൂപ്പ് കുത്തുകയും ചെയ്തു.

എന്തോ സ്വപ്നം കണ്ടാണ് ഞെട്ടിയെഴുന്നേറ്റത്.. ഹോ.. സന്ധ്യയായിരിക്കുന്നു. ഏതോ സ്റ്റേഷനില്‍ നിറുത്തിയിട്ടിരിക്കുകയാണ് ട്രെയിന്‍. വിശപ്പ് വന്‍‌കുടലിനെ കാര്‍ന്ന് തിന്ന് തുടങ്ങിയിരിക്കുന്നതായി തോന്നുന്ന അവസ്ഥ. ഇറങ്ങി എന്തെങ്കിലും കഴിക്കാം. താഴേക്കിറങ്ങുന്നതിനിടയില്‍ വാച്ചിലൊന്ന് നോക്കി... 8.20. ജനാലക്കിടയിലൂടെ പുറത്തേക്ക് നോക്കി..., ഈ സമയത്തിത് ഏത് സ്റ്റേഷനാണോ ആവോ..? പുറത്തിറങ്ങി... ആകെ ഒരു സംശയം പോലെ..! സൈഡില്‍ കണ്ട സ്റ്റേഷന്റെ പേരെഴുതിയ ബോര്‍ഡ് വായിച്ചു നോക്കി, മനസിലാവാതെ ഒന്നുകൂടി വായിച്ചു... അതെ... - എര്‍ണാകുളം നോര്‍ത്ത് - ഞാന്‍ അന്തിച്ചു പോയി. അടുത്ത് മറ്റൊരു ബോര്‍ഡ് കൂടി കണ്ടു... - ഇന്‍ഡ്യന്‍ റെയില്‍‌വേയുടെ മഹത്തായ 150-‍ാമത് പ്രവര്‍ത്തനവര്‍ഷം.

Comments

അപ്പോള്‍ താങ്കള്‍ എത്ര ദിവസം ഉറങ്ങി ????
രാവിലെ 11.50 മുതല്‍ രാത്രി 8.20 വരെ...!!! അങ്ങനെ സംഭവിച്ചുകൂടെ..?

Popular posts from this blog

ഞാന്‍ നരകത്തിലേക്ക്.....!!!

ബൈബിളിലെ പുതിയ നിയമത്തില്‍ പറയുന്നതനസരിച്ച് ആ ദിനം വന്നെത്തി. നരകത്തിലേക്കുള്ളവരെ ദൈവം തന്റെ ഇടത് വശത്തും സ്വര്‍ഗ്ഗത്തിലേക്കുള്ളവരെ വലതു വശത്തും മാറ്റിനിറുത്തുന്ന ദിനം. ഓരോരുത്തരെയായി ദൈവം പേരു ചൊല്ലി വിളിക്കുന്നു. ചിലരെ ഇടത് വശത്തേക്ക്. ചിലരെ വലത് വശത്തേക്ക്. ഇടത് വശത്തേക്കുള്ളവരെ നോക്കി പിശാച് സന്തോഷത്തോടെ ഇളിച്ചു കാണിക്കുന്നു. വലത് വശത്തേക്ക് പോകുന്നവര്‍ ചുരുക്കമേ ഉള്ളുവെന്നത് ഒരു സത്യമാണെങ്കിലും അവര്‍ക്കായി മാലാഖമാര്‍ ആനന്ദഗാനങ്ങള്‍ ആലപിക്കുന്നു. ഓരോരുത്തരെ വീതം പേരു ചൊല്ലി വിളിക്കുന്നതിനനുസരിച്ച് എന്റെ ഊഴം അടുക്കുന്നത് ഞാനറിഞ്ഞു. ഉള്ളില്‍ ഒരു വിറയല്‍. എന്നെ എങ്ങോട്ടാ‍യിരിക്കും പറഞ്ഞ് വിടുക? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കാം. എന്നാലും ഞാന്‍ ചെയ്തിട്ടുള്ള ഏതെങ്കിലുമൊക്കെ നന്മയുടെ പേരില്‍ എന്നെ വലതു വശത്തേക്ക് മാറ്റി നിറുത്തുമെന്ന വിശ്വാസത്തോടെ എന്റെ ഊഴത്തിനായി കാത്തു നിന്നു. അങ്ങനെ എന്റെ പേര് വിളിച്ചു. "വാഴയില്‍ കുടുംബത്തില്‍ ഇട്ടിയവിരാ ജോര്‍ജ്ജിന്റെയും മേരി ജോര്‍ജ്ജിന്റേയും ഇളയ പുത്രന്‍ ജോസ്മോന്‍..... ഇടത് വശത്തേക്ക് പോകുക....!!!" ആ ശബ്ദം കേട്ട് ഞാന്‍ നടുങ്ങി. ശരീരം വി...

അവനേയും തേടി...!!

കൂട്ടുകാരന്റെ വിവാഹ-പാര്‍ട്ടിയും കഴിഞ്ഞാണ് ഞാന്‍ അവന്റെ റൂമിലേക്ക് പോയത്. അവന്റെ മുറിയിലേക്ക് കടന്നപ്പോള്‍ വല്ലാത്ത ഒരു ഗന്ധം. സിഗരിറ്റിന്റേയും, ഒഴിഞ്ഞ കാലിക്കുപ്പികളില്‍ നിന്നും പിന്നെ വാഷിംഗ് ബേസിനില്‍ കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെയും എല്ലാം കൂടിക്കലര്‍ന്ന ഒരു വല്ലാത്ത ഗന്ധം. പുസ്തകങ്ങളും സിഗരറ്റ് പായ്കറ്റുകളും അങ്ങിങ്ങായി ചിതറി കിടക്കുന്നു. ഒരു സൈഡില്‍ കിടക്കുന്ന കട്ടിലില്‍ തേപ്പ് പെട്ടി മുതല്‍ മൊബൈല്‍ റീ-ചാര്‍ജര്‍ വരെ വലിച്ചെറിഞ്ഞതു പോലെ കിടക്കുന്നു. മുറി അടിച്ചു വാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായി എന്നതില്‍ സംശയമില്ലാ. വെയിസ്റ്റ് ബോക്സ് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കു കൂടി വീണു കിടക്കുന്ന ചൈനീസ് ഭക്ഷണാവശിഷ്‌ടങ്ങളും അതിന്റെ പായ്ക്കറ്റുകളും. അയയില്‍ അലക്കാന്‍ അട്ടിയിട്ടിരിക്കുന്ന പന്റുകളും ഷര്‍ട്ടുകളും. മഴക്കാലമായതിനാല്‍ പലതിലും കരിമ്പന്‍ പിടിച്ചിരിക്കുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥയില്‍ കിടക്കുന്ന അവന്റെ മുറിയിലേക്ക് കയറിയപ്പോള്‍ ആദ്യമായി എനിക്ക് അസ്വസ്ഥത തോന്നി. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലാ അവന്റെ മുറി. മുറിയിലേക്ക് കയറുമ്പോള്‍ തന്നെ ഒരു സുഖന്ധം അനുഭവപ്പെടാന്‍ പാകത്തിന് അവന്‍ ...

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന...