Skip to main content

Posts

Showing posts from 2007

പെണ്ണുകാണല്‍

വീട്ടുകാര്‍ തന്റെ കല്യാണം നടത്താനുള്ള തയാറെടുപ്പിലാണെന്നറിഞ്ഞതു മുതല്‍, അവള്‍ക്ക് നാണവും അതിലേറെ ചമ്മലും തോന്നി. അതേ, താന്‍ വിവാഹിതയാവുകയാണ്. അവള്‍ പകല്‍ സ്വപ്നങ്ങള്‍ക്കിരയായി തുടങ്ങി. തനിക്കു ലഭിക്കാന്‍ പോകുന്ന ഭര്‍ത്താവിനെ കുറിച്ച്, തനിക്കു ജനിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച്, തന്റെ സ്വന്തമാകുന്ന കുടുംബത്തെക്കുറിച്ച്, കുടുംബജീവിതത്തിലെ തമശകളെ കുറിച്ച്, ഭര്‍ത്താവിന്റെ ഇക്കിളിപ്പെടുത്തലുകളെക്കുറിച്ച്... ആ ചിന്തയില്‍നിന്നാവണം, അവളുടെ ശരീരത്തിലെവിടെയൊക്കയോ ഒരു കോരിത്തരിപ്പുണ്ടായി. എന്നാല്‍, അവള്‍ക്ക് പേടിയും തോന്നി. അയാളുടെ സ്വഭാവം എന്തായിരിക്കും..? അയാള്‍ കള്ള് കുടിക്കുമോ.., പുക വലിക്കുമോ..., തന്നെ ഉപദ്രവിച്ചേക്കുമോ..., അങ്ങനെ പലതും ചിന്തിച്ച് അവള്‍ നിര്‍വികാരമായി നെടുവീര്‍പ്പെട്ടു. എന്തായാലും നാളെ അയാള്‍ വരും, അവളെ “പെണ്ണു കാണാന്‍”. വീടിന്റെ പൂമുഖത്ത് ‘അദ്ദേഹം’ വന്നിരിപ്പുണ്ട്. അവള്‍ അറിഞ്ഞു. അവളില്‍ ഒരു വിറയല്‍ പടര്‍ന്ന് കയറി. പിന്നീട് നടന്നതെല്ലം ഒരു നാടകം പോലെ തോന്നി അവള്‍ക്ക് - ചാ‍യ കൊണ്ടുപോയി കൊടുക്കല്‍, പേര് എന്ത്.., പഠിപ്പ് എന്ത്ര.., ഇതിനൊക്കെ ഉത്തരം പറയുക... ഹോ.... ഇതൊക്കെ വല്ലാത്

“ആത്മശാന്തിക്കായ്...”

അയാള്‍ മരിച്ചിട്ട് ഇന്ന് വര്‍ഷം ഒന്ന് തികയുന്നു. എന്നിട്ടും അയാളുടെ ആത്മാവ് ശാന്തി കിട്ടാതെ അലഞ്ഞ് നടക്കുകയാണ്. അയാളുടെ മരണാനന്തര ക്രിയകള്‍ ഒന്നും നടന്നിട്ടില്ലാ. അല്ലെങ്കില്‍ തന്നെ സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത അയാളുടെ മരണാനന്തരക്രിയകള്‍ ആര് ചെയ്യാന്‍. ഒഴിഞ്ഞ ശവക്കോട്ടപ്പറമ്പിലെ, സ്വന്തം ശവകുടീരത്തിനു മുകളില്‍ ഇരുന്നയാ‍ള്‍ ഓര്‍ത്തു... “തനിക്കാരെങ്കിലും സ്വന്തമായുണ്ടായിരുന്നെങ്കില്‍... അവര്‍ തന്‍റെ മരണാനന്തരക്രിയകള്‍ നടത്തിയിരുന്നെങ്കില്‍... തനിക്ക് ഈ ഭൂമിയില്‍ ഇങ്ങനെ ഗതികിട്ടാതലഞ്ഞു നടക്കേണ്ടി വരില്ലായിരുന്നു...” അയാള്‍ക്ക് അരിശം തോന്നി. ശരിക്കും ഇത് മഹാ വൃത്തികെട്ട രീതി തന്നെ.. മരണാനന്തര ക്രിയകള്‍ നടത്തിയാല്‍ മാത്രമേ ശാന്തി കിട്ടുവത്രെ. അപ്പോള്‍ തന്നെ പോലെ ആരുമില്ലാത്തവര്‍ ആരും അങ്ങേ ലോകത്തെത്തിയിട്ടുണ്ടാവില്ലേ..? “എന്താടോ ഇങ്ങനെ ഇരുന്ന് ചിന്തിക്കുന്നത്..?” മൂന്ന് വര്‍ഷം മുന്‍പ് ക്യാന്‍സര്‍ പിടിപെട്ട് മരിച്ച കാരണവര്‍ സ്വന്തം മണ്‍കൂനക്ക് മുകളിലിരുന്ന് വിളിച്ച് ചോദിച്ചപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്ന് ഉണര്‍ന്നത്. അയാള്‍ തന്‍റെ സംശയം കാരണവരോട് തിരക്കി. കാരണവര്‍ പറഞ്ഞു, “ക്രിയകളിലൊക്

കിളിക്കൂട്ടില്‍ കലപില കലപില

“മലയാളം ഒരു സാന്ത്വനം” കമ്യൂണിറ്റിയുടെ മുംബയ് മീറ്റ് ഇക്കഴിഞ്ഞ നവംബര്‍ - 9ആം തിയതി ലതചേച്ചിയുടെ വീട്ടില്‍ കൂടിയതിന്റെ പശ്ചാത്തലത്തില്‍ എഴുതി തുടങ്ങിയ നുണകഥയുടെ ആദ്യഭാഗം. പങ്കെടുത്തവര്‍: അമ്മക്കിളി (ലതചേച്ചി), ഉണ്ണിക്കിളി (ഉണ്ണിയേട്ടന്‍), സച്ചി-സച്ചിന്‍, സുര്‍-ജ് (സൂരജ്), പൂച്ച (വില്‍‌സണ്‍), പൂച്ചി (ബെന്‍സി), ലോലന്‍ (വിജില്‍), ലോലി (സിന്ധു), അശു (അശ്വതി), രഞ്ജി (രഞ്ജിത്), പിന്നെ ഞാന്‍ (വാഴ). കലാസ്നേഹികളെ, കഥ ആരംഭിക്കും മുന്‍പ് ഈ കഥയിലെ കഥയും കഥാപാത്രങ്ങളേയും കുറിച്ച് ചിലത് പറഞ്ഞോട്ടെ....! കഥ - അത് ഞാന്‍ തല്ലിക്കൂട്ടിയതാണെങ്കിലും സത്യത്തോട് സാമിപ്യം പുലര്‍ത്തുന്നു എന്ന് തോന്നുന്നുവെങ്കില്‍ അത് മനപൂര്‍വമായിരിക്കുമെന്ന് കരുതി വിട്ടുകളയുക...!! കഥാ-പാത്രങ്ങള്‍ - ഹാ...!! കഥയെക്കുറിച്ച് ഞാന്‍ പറഞ്ഞല്ലോ...! പിന്നെ പാത്രങ്ങള്‍..., അത് കഥ നടക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന്റെയോ, അല്ലെങ്കില്‍ അടുത്ത വീട്ടില്‍ നിന്നും വാടകക്ക് എടുത്തതോ, അതുമല്ലെങ്കില്‍ എവിടെ നിന്നെങ്കിലും അടിച്ചു മാറ്റിയതോ ആവാം...! അതിനെ കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ലാ...!! എന്നാലിനി കഥ തുടങ്ങാം....!!! “കിളിക്കൂട്ടില്‍ കലപില കലപില” “

എന്റെ ഒരു സൃഷ്‌ടി... (റ്റി.ബി. ഫ്രീ ഇന്‍ഡ്യ)

“റ്റി.ബി.ഫ്രീ ഇന്‍ഡ്യാ” ക്കയി ഞാന്‍ രൂപകല്പന ചെയ്ത ഒരു പോസ്റ്റര്‍....!!! “കമ്യൂണികേഷന്‍ ആര്‍ട്സി“ല്‍ നിന്നും കൊള്ളാം എന്നൊരു കമന്‍റും കിട്ടിയീരുന്നു....! എന്നാ‍ല്‍ പിന്നെ അത് നിങ്ങളുമായി പങ്കു വച്ചേക്കാ‍മെന്ന് കരുതി ഇവിടെ ചേര്‍ക്കുന്നു...!! ഒരു ബ്ലോഗ് വാ‍യിച്ചതിന്റെ പശ്ചാത്തലത്തിലാണിത് ഇടുന്നത്.

ഒരു കൈപ്പിഴ

ഞാന്‍ ഈ കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് കൊല്ലം മൂന്ന് കഴിഞ്ഞു. ഇന്നു വരെ ഒരു വലിയ കൈപ്പിഴ എന്നില്‍ നിന്നും സംഭവിച്ചിട്ടില്ലാ. അല്ലെങ്കില്‍ തന്നെ, അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ലല്ലോ. പലപ്പൊഴും മറ്റുള്ളവരുടെ തെറ്റുകള്‍ മനസിലാക്കി കൊടുത്ത് ശരിയാക്കുക പോലും ചെയ്തുവരുന്നത് ഞാനാണ്. അതിന്റേതായ സ്ഥാനം കമ്പനി തനിക്ക് തരുന്നുമുണ്ട്. അതുപോലെ സ്വന്തം ജോലി ഞാന്‍ മറ്റുള്ളവരെ ഏല്‍പ്പിക്കാറുമില്ലാ. എന്തിനു വെറുതേ പ്രശ്നം തലയിലേറ്റണം..!!? പക്ഷെ ഇന്ന് ഇങ്ങനെയൊരു തെറ്റ്...!! രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണറിഞ്ഞത് ഇന്നലത്തെ പ്രൊഡക്ഷനില്‍ എന്തൊക്കെയോ ഡാമേജ് സംഭവിച്ചിരിക്കുന്നു എന്ന്. എങ്ങനെ, അങ്ങനെ സംഭവിച്ചു എന്ന് മനസിലാവുന്നില്ലാ. ങ്ഹാ... തന്റെ ജോലിയിലൊന്ന് ജൂണിയറെ കൊണ്ട് ചെയ്യിച്ചു...!! എന്നാലതിന്റെ ഉദ്ദേശം, ദുരുദ്ദേശം ആയിരുന്നുമില്ലാ. അവനും പഠിച്ചോട്ടെ എന്നു മാത്രമേ ഞാന്‍ കരുതിയുള്ളു. അതിപ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്നാരറിഞ്ഞു. ഇനിയവനെ കൊണ്ട് ഞാന്‍ എന്റെ ജോലി ചെയ്യിക്കില്ലാ. എവനെക്കൊണ്ടെന്നല്ലാ, ആരേകൊണ്ടും ഇല്ലാ..!!! എന്റെ ജോലി ഞാന്‍ തന്നെ ചെയ്യും. അല്ലെങ്കിലും

മാറ്റങ്ങള്‍

ഒരു നാള്‍ അവള്‍ പോകുമെന്ന് എനിക്കറിയാമായിരുന്നു. അതിത്ര പെട്ടന്ന് ആവുമെന്നറിയില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ എത്രയോ പേര്‍ തന്റെ ജീവിതത്തില്‍ വന്നിരിക്കുന്നു, അതുപൊലെ അവരെല്ലാം പോകുകയും ചെയ്തു. ചിലര്‍ യാത്ര പോലും പറയാതെ..! എന്നാലും നാളേ മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ എന്തേ ഞാന്‍ ചിന്തിക്കില്ലാത്തത്... മറ്റന്നാള്‍ അവളും പോകുമെന്ന്. സമയത്തിന്റെ തികവില്‍ മാറ്റങ്ങള്‍ അനിവാര്യമാണല്ലോ...!! ചിലപ്പോള്‍, ഞാന്‍ ചിന്തിക്കുന്നതു പോലെ അവരും - എന്നെ വിട്ടു പോയവര്‍ - ചിന്തിക്കുന്നുണ്ടാവും. അവര്‍ക്ക് താനും നഷ്‌ടപ്പെട്ടവരുടെ കൂട്ടത്തിലാണല്ലോ. പലരേയും ഞാന്‍ ഇന്നു മറന്നിരിക്കുന്നു. അവര്‍ എന്നേയും മറന്നിട്ടുണ്ടാവും. ശരിയാണ്, മാറ്റങ്ങള്‍ അനിവാര്യം മാത്രമല്ല, പ്രകൃതിനിയമവുമാണ്. എന്തായാലും ഇന്ന് മറ്റൊരാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുകയാണ്. ഇവിടേയും ഞാന്‍ ചിന്തിക്കുന്നില്ല - അവളും പോകുമെന്ന്. ഇന്ന് എനിക്കൊരു ആത്മവിശ്വാസം, അവള്‍ പോകില്ലാ എന്ന്. അവളെന്നെ വിട്ടു പോകാന്‍ ഞാന്‍ അനുവധിക്കില്ലാ എന്ന്. അവള്‍ക്ക് വിട്ടു പോകാന്‍ ആവില്ലാ എന്ന്. മാറ്റങ്ങള്‍ അനിവാര്യമാവാം, പ്രകൃതിനിയമവുമാവാം ഒപ്പം മനുഷ

ഒരു ദുബായ് സ്വപ്നം

കൂട്ടുകാരനില്‍ നിന്നാണ് ഞാനറിഞ്ഞത് ദുബായിലേയ്ക്കുള്ള ഒരു വേക്കന്‍സി വന്നിട്ടുണ്ട് എന്ന്. ഒരു പരിധിവരെ എല്ലാ മലയാളികളുടെയെല്ലാം സ്വപ്നമായ ദുബായ് എന്നു കേട്ടപ്പോള്‍ എനിക്കും ഉള്ളില്‍ ഒരു ആഗ്രഹം. ഒന്നുമല്ലേലും എനിക്കും ഇല്ലേ ആഗഹങ്ങളൊക്കെ...! പിറ്റേന്ന് ഓഫീസില്‍ നിന്നും ഒരു ബൈയോ-ഡേറ്റായും തയാറാക്കി 10-മണിക്ക് തന്നെ ഇന്‍റെര്‍വ്യൂന് ചെന്നു. തൃശൂര്‍ പൂരം ഞാന്‍ കണ്ടിട്ടില്ലെങ്കിലും, കേട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍, എനിക്കു തോന്നി ഇതായിരിക്കും തൃശൂര്‍ പൂരത്തിന്റെ തിരക്കെന്ന്. അത്രക്ക് ആള്‍ക്കൂട്ടമായിരുന്നു ഇന്‍റെര്‍വ്യൂ നടക്കുന്ന ആ പരിസരത്ത്. പുറകില്‍ നിന്നും ഞാനെത്തി നോക്കാന്‍ ഒരു വിഫലശ്രമം നടത്തി... ഓഫീസ് എവിടെയാണ് എന്നറിയാനായിരുന്നു ആ ശ്രമം. ആ ശ്രമത്തിന്റെ ഭാഗമായി ഒന്ന് മനസിലാക്കാന്‍ കഴിഞ്ഞു, ഇത് ഇപ്പറഞ്ഞ ഓഫീസിന്റെ വാതില്‍ അല്ല മറിച്ച് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ ഗയിറ്റ് മാത്രമാണെന്ന്. പിന്നെ നീണ്ട കാത്തിരിപ്പായിരുന്നു. ഇരുന്നും നിന്നും, കീഴ്പ്പോട്ടും ആകാശത്തേക്കും നോക്കിയും സമയത്തെ കൊല്ലാന്‍ ശ്രമിച്ചു. അങ്ങനെ അവസാനം മൂന്ന് മണി ആയിക്കാണും, ഒരു തരത്തില്‍ അകത്ത് കയറി പറ്റി. അവ

കഥാകൃത്ത്

അമ്മാവന്‍ അമേരിക്കയില്‍ നിന്നും വന്നപ്പോ കഴിഞ്ഞ വര്‍ഷത്തെ ഒരു ഉഗ്രന്‍ ഡയറി കൊണ്ടുവന്നു തന്നു. അപ്പോ മുതല്‍ ചിന്തിക്കുകയായിരുന്നു... എന്ത് ഇതില്‍ എഴുതണം എന്ന്...! ഈ വര്‍ഷത്തേത് ആയിരുന്നെങ്കില്‍ ഡയറിക്കുറിപ്പുകള്‍ എഴുതാമായിരുന്നു... ഇതിപ്പോ...!!! അങ്ങനെ തീരുമാനത്തിലെത്തി... കഥകള്‍ എഴുതാം...! എനിക്കും ഒരു കഥാകൃത്ത് ആവണം...! പക്ഷെ എങ്ങനെ...? നോവലെഴുതണം... നാടകമെഴുതണം... കഥയെഴുതണം... എന്നാല്‍ ഇതൊന്നും എനിക്കറിയില്ലല്ലോ. ഒരു ഐഡിയ കിട്ടി. കഥാകൃത്താവുന്നതിനായി... പഴയ സിനിമകള്‍ കണ്ടു..., കഥകള്‍ വായിച്ചു..., നോവലുകള്‍ വായിച്ചു...., നാടകങ്ങള്‍ കാണുകയും വയിക്കുകയും ചെയ്തു...!! അങ്ങനെ കിട്ടിയ ഇത്തിരി ആത്മവിശ്വാസവുമായി ഞാന്‍ കഥയെഴുതാന്‍ തീരുമാനിച്ചു. ഇന്നെനിക്ക് ഒരുപാട് കഥകള്‍ അറിയാം. ഞാന്‍ എഴുതി തുടങ്ങി - “ബാലഗോപാലന്‍ എം.എ. പഠിച്ചിട്ട് പണി കിട്ടാതെ വീട്ടിലിരിക്കുകയായിരുന്നു....”!!! ഹേയ് ഇതു ശരിയാവില്ലാ..., ഇത് മോഹന്‍ലാലിന്റെ ഏതോ ഒരു സിനിമയുടെ കഥ പകര്‍ത്തിയെഴുതിയതാണെന്ന് ഏതൊരുവനും മനസിലാവും... എന്നാല്‍ പിന്നെ മറ്റൊന്ന് എഴുതാം... - “കോട്ടയം... അവിടെ കുഞ്ഞച്ചന്‍ എന്നൊരു അച്ചായന്‍.... അയാള്‍...!!” ശേ..

അവള്‍

ഹൊ.... പത്തര എന്നാണവള്‍ പറഞ്ഞത്... ഇതിപ്പോള്‍ പാതിരാകോഴി കൂവി. അവളെന്തേ വരാത്തത്...? ഇനിയിപ്പോ പിടിക്കപ്പെട്ടിരിക്കുമോ...? അതിരാവിലെ 3 മണിക്ക് ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ബാഗ്ലൂര്‍ വണ്ടിക്ക് ടിക്കറ്റും ബുക്ക് ചെയ്തിരിക്കുനതാണ്. ഇനി വെറും രണ്ടു മണിക്കുര്‍ മാത്രം. ഈ കൂരിരുട്ടില്‍ എത്ര സമയമെന്ന് വച്ചാ കാത്തിരിക്കുക...!! ഹോ... അതാ അവള്‍... കൈയില്‍ ഒരു ബാഗുമായി പതിയെ പതിയെ നടന്നു വരുന്നു... ഹൊ... സമാധാനമായി... ഇരുട്ട് ആയതിനാല്‍ തന്നെ അവളുടെ മുഖത്തെ ഭാവം കാണാന്‍ കഴിയുന്നില്ല... തന്നോടൊപ്പം ഒളിച്ചോടുന്നതിന്റെ സന്തോഷമോ... അതോ വീട്ടുകാരെ ഉപേക്ഷിച്ചു പോരുന്നതിന്റെ ദു:ഖമോ..... എന്തോ ചോദിക്കാന്‍ ഭാവിച്ച എന്റെ വാ അവള്‍ പൊത്തി. എന്നിട്ട് പോകാം എന്നര്‍ത്ഥത്തില്‍ കൈയില്‍ പിടിച്ച് വലിച്ചു. അടുത്ത് എവിടെയോ പട്ടി കുരക്കുന്ന ശബ്ദം... അമാന്തിച്ചില്ലാ. അവളുടെ കൈ പിടിച്ച് ഓടി... ഇരുട്ടിലൂടെ ബസ് സ്റ്റാന്‍ഡിനെ ലക്ഷ്യമാക്കി. ബസ് സ്റ്റാന്‍ഡിന്റെ അടുത്ത് ചെന്നാണ് നിന്നത്. അവളെന്റെ പുറകെ തന്നെയുണ്ട്. വഴിവിളക്കുകള്‍ ഉള്ള ആ വഴിയിലെത്തിയപ്പോള്‍ ഞാന്‍ തിരിഞ്ഞവളോട് പറഞ്ഞു... “വേഗം വാ...” എന്നാല്‍ എന്റെ ശബ്ദ

ഹാനികരം

“പുകവലി ആരോഗ്യത്തിനു ഹാനികരം” ഇത് സിഗരറ്റ് പായ്ക്കറ്റിന്റെ പുറത്ത് തന്നെ വലിയ അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്. കൂടാതെ ദിവസവും മൂന്ന് പായക്കറ്റ് ഊതി പറപ്പിക്കുന പപ്പ പറഞ്ഞു തരാറുമുണ്ട്. ഒപ്പം മമ്മിയും, സിഗരറ്റ് വലിക്കുന്നത് ശരീരത്തിന് നല്ലതല്ല... കരള്‍ ഇല്ലാണ്ടാവും എന്നൊക്കെ. ഇരുപത്തി മൂന്ന് വയസുള്ള എനിക്കെന്തേ ഇതൊന്നും അറിയില്ലാ എന്നുണ്ടോ...? എന്നാലും സത്യത്തില്‍ ആരും അറിയാതെ ഞാനും പുകക്കാറുണ്ട് ഒരു പായ്ക്കറ്റ് ഒക്കെ. വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെന്നറിയാം. അതുമല്ല, ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് പുക വലിക്കുന്ന ചെക്കന്മാരെ അത്ര പിടുത്തമല്ലാ എന്നൊരു കേട്ടു കേള്‍വിയുമുണ്ട്. ഇപ്പോള്‍ പിന്നെ, ഗവണ്മെന്റും പുകവലിക്കുന്നതിനെതിരല്ലേ...!! ബസ് സ്റ്റാണ്ട്, റയില്‍‌വേ സ്റ്റേഷന്‍, സിനിമാ ഹാള്‍, അങ്ങനെ അങ്ങനെ പൊതുസ്ഥലങ്ങളില്‍ ഒന്നും നിന്ന് പുക വലിക്കാന്‍ പാടില്ലാത്രേ. പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ വീട്ടിലിരുന്ന് വലിക്കുമോ..? ഇന്നും ബസ് സ്റ്റാന്‍ഡിലെ മുറുക്കാന്‍ കടയില്‍ നിന്നുകൊണ്ട് ഞാന്‍ വലിച്ചു. എന്നെ ആരും പിടിച്ചില്ലാ. അല്ലെങ്കിലും പോലീസുകാര്‍ക്ക് ഇതും നോക്കി നടക്കാനാ നേരം...?! ഹോ... സമയം ആറ് മണി...

അച്ച്ചന്‍

പണ്ട് പാപ്പനംകോട് പള്ളിക്കൂടത്തില്‍ പഠിച്ചിരുന്ന കാലം കുതല്‍ പൌലോസിന് പള്ളിയില്‍ പോകാന്‍ ഇഷ്ടമായിരുന്നു. ആ ഇഷ്ടം വളര്‍ന്ന്, പിന്നീട് അച്ച്ചനാവായി മോഹം. വെള്ളയുടുപ്പൊക്കെ ഇട്ട്... നാട്ടുകാര്‍ക്കെല്ലാം നല്ല ഉപദേശങ്ങള്‍ നല്‍കി സമാധാനത്തിന്റെ സന്ദേശവുമായി നടക്കുന്ന അച്ച്ചന്‍. അവന്റെ മോഹങ്ങളെ അവന്‍ പിടിച്ചു നിറുത്തിയില്ലാ... അവന് വിശ്വാസമായിരുന്നു താനച്ച്ചനാവുമെന്ന്. അങ്ങനെയാണ് പൌലോസ് പത്താം തരം കഴിഞ്ഞപ്പോള്‍ സെമിനാരിയില്‍ ചേര്‍ന്നത്. ആദ്യത്തെ മൂന്ന് നാല് ആഴ്ച്ചകള്‍ എത്ര രസമായിരുന്നു. കളി ചിരി തമാശകള്‍.. ഇടക്ക് വല്ലപ്പോഴും ഓരോ ക്ലാസുകളും. പൌലോസ് സെമിനാരിയെ “സ്വര്‍ഗ്ഗം” എന്ന് വിളിച്ചു. എന്നാല്‍ ആഴ്ച്ചകള്‍ മാ‍സങ്ങള്‍ക്ക് വഴി മാറി കൊടുത്തപ്പോള്‍ കളിയും ചിരിയും ഒക്കെ മാറി. പഠനവും പ്രാര്‍ത്ഥനയും മാത്രമായി. അതും പോരാഞ്ഞിട്ട്, ആരോടും മിണ്ടാന്‍ പാടില്ലാ, ഒരിടത്തും പോകാന്‍ പാടില്ലാ... ഹൊ... ഇതു വലിയ കഷ്ടം തന്നെ. ഇതെല്ലാം പോട്ടെന്ന് വയ്ക്കാം, ഈ സ്വര്‍ഗ്ഗത്തിലുമുണ്ട് ചില വെള്ളയുടുപ്പിട്ട പിശാചുക്കള്‍. അവരെക്കുറിച്ച് പൌലോസിന് ഓര്‍ക്കാന്‍ പോലും ഇഷ്ടമല്ല...!!! എന്തായാലും അങ്ങനെ ഒരു നാളില്‍, ആദ്യമായും അവ

കാണാമറയത്ത് നിന്നും....!!!

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് അവന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. താന്‍ ജനിക്കാന്‍ പോകുന്നത് ‘തന്തയില്ലത്തവന്‍’ എന്ന പേരിലാണെന്നും, തന്റെ അമ്മ എങ്ങിന്യോ ചതിക്കപ്പെട്ടതാണെന്നും, അങ്ങനെ എല്ലാം...!! അവന് സുരക്ഷിതമായ അമ്മയുടെ ഗര്‍ഭപാത്രത്തിലും പേടി തോന്നി...! തന്റെ ജീവന്‍ അപകടത്തിലാണ്... ഏത് നിമിഷവും അത് ക്രൂരന്മാരായ മുറിവൈദ്യന്മാരുടെ കത്തിമുനകളാല്‍ ഇല്ലാതാക്കപ്പെടാം...!!! പുറത്ത് ആരൊക്കെയോ സംസാരിക്കുന്നുണ്ട്... അവ്യക്തമായി കേള്‍ക്കാം, അത് തന്നെക്കുറിച്ചാണ്... “ഞാന്‍ കുടുംബത്തിന് അപമാനമാണത്രേ...” എന്റെ ജീവനേക്കാള്‍ വിലയുണ്ടോ അവരുടെ അഭിമാനത്തിന്...? അമ്മ കരയുന്നുണ്ട്. ആ കണ്ണീരിലെ വേദന നന്നായി എനിക്ക് അനുഭവപ്പെടുന്നുമുണ്ട്. സത്യത്തില്‍ ആരാണ് തെറ്റുകാരന്‍...? കുരുന്നു മനസുകാരന്‍ ഞാനോ...? എന്നെ വഹിച്ചിരിക്കുന്ന ഗര്‍ഭപാത്രത്തിനുടമയായ എന്റെ അമ്മയോ...? ഞാന്‍ ഒരപമാനമാണെന്ന് ഉറക്കെ പ്രസ്താവിക്കുന്ന എന്റെ സ്വന്തക്കാരോ...? അതോ... കാമകേളിക്കായി എന്റെ അമ്മയെ ഉപയോഗിച്ച എന്റെ അച്ചനായ ആ മനുഷ്യനോ...? അമ്മയുടെ കണ്ണിരിന്റെ വിലയാവാം, കുടുംബത്തിന് അപമാനമായി, എന്നെ ജനിക്കാനനുവദിക്കുന്നത്. എന്നാല്‍ ഇന്ന്, എ

ഒരു യാത്ര

സത്യത്തില്‍ മാവേലിത്തമ്പുരാന്‍ വാണിരുന്ന ഒരു കാലമുണ്ടായിരുന്നോ നമ്മുടെ കേരളത്തിന്...? എന്തുകൊണ്ടോ എനിക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നു. അല്ലാ... ഇന്നത്തെ കേരളത്തെ നോക്കിക്കാണുന്ന നിങ്ങള്‍ക്ക് വിശ്വസിക്കാനാവുന്നുണ്ടോ...? നഴ്സറിയില്‍ പഠിക്കുന്ന കുട്ടിയുടെ കൈയില്‍ മണ്‍കളിപ്പാട്ടങ്ങള്‍ക്ക് പകരം കമ്പ്യൂട്ടര്‍ ഗയിംസുകളായത് നാടിന്റെ വളര്‍ച്ചയാവാം. എന്നാല്‍ കമ്പ്യൂട്ടറിലേയും ടി.വി.യിലേയും വൃത്തികേടുകള്‍ക്ക് അവന്‍ ദൃക്‌സാക്ഷിയാവുന്നതോ...? മുതുമുത്തച്ചന്‍ മുതല്‍ പേരക്കിടാങ്ങള്‍ വരെ ഒന്നിച്ച് താമസിച്ചിരുന്ന കൂട്ടുകുടുംബങ്ങള്‍ പിളര്‍ന്ന് പലതായത് കുടുംബാവകാശങ്ങല്‍ക്ക് വേണ്ടിയാവാം. എന്നാല്‍ അവര്‍ തമ്മില്‍ തമ്മില്‍ തല്ലി ചാവുന്നതോ...? ക്യാം‌മ്പസുകളിലെ മരംചുറ്റി പ്രേമങ്ങള്‍, അവിടെ നിന്നും പറന്ന് ചാറ്റിംങ്ങ് റൂമുകളിലും, ഹോട്ടല്‍ മുറികളിലും എത്തിയത് പ്രണയവികാരങ്ങള്‍ക്ക് ചൂടേറിയതിനാലാവാം. എന്നാല്‍ കാമിനിയെ കാമവികാരങ്ങള്‍ക്കടിമയാക്കി, ആവോളം ആസ്വദിച്ച് അവളെ ഉപയോഗശൂന്യയാക്കി തെരുവിലുപേക്ഷിക്കുന്നതോ...? ഞാനിന്നൊരു യാത്രക്കൊരുങ്ങുകയാണ്... മഴു എറിഞ്ഞു കേരളക്കരയെ സൃഷ്ടിച്ച പരുശുരാമനെ തിരക്കി... ഇതിനായ

പ്രാരാബ്‌ദം

പ്രാരാബ്ദങ്ങളുടെ കടലില്‍ മുങ്ങിത്താഴുകയാണ് പരമു എന്ന 25 കാരന്‍. പരമുവിന്‌ സ്വന്തമായുള്ളത് - ഒരമ്മ, മൂന്ന് പെങ്ങന്മാര്‍. അപ്പനുണ്ടായിരുന്നു, കഴിഞ്ഞ ദിവസമാണ് മരിച്ചത്. തളര്‍വാതവും ഒപ്പം ക്യാന്‍സറും ആയിരുന്നു. അതിനാല്‍ തന്നെ അപ്പനുണ്ടായിരുന്ന കാലാത്തും പ്രാരാബ്ദം മുഴുവന്‍ പരമുവിന്റെ തലയില്‍ തന്നെയായിരുന്നു. പെങ്ങന്മാരില്‍ പരമുവിന്റെ തൊട്ടുതാഴെ ഇരുപാത്തിമൂന്നുകാരി സുജ, അതിനുതാഴെ ഇരുപത്തിയൊന്നുകാരി സിന്ദു, ഏറ്റവും ഇളയത് ഇരുപതിലേക്ക് കാലെടുത്തു കുത്താന്‍ ഒരുങ്ങി നില്‍ക്കുന്ന ബിന്ദു. നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പരമുവിന്റെ വീട്ടില്‍ കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന മൂന്ന് ചരക്കുകള്‍ ഉണ്ട്. പരമുവിന്റെ പ്രശ്നവും അതു തന്നെ. എങ്ങനെ ഈ മൂന്നെണ്ണത്തിനെ കെട്ടിച്ചയക്കും..? ഒന്നേ ഉള്ളായിരുന്നുവെങ്കില്‍ സഹിക്കാ‍മായിരുന്നു... ഇത് എണ്ണം മൂന്നാണ്. ചിന്തിച്ചപ്പോള്‍ അവന്റെ കണ്ണുകളില്‍ ഉപ്പ്‌ജലം നിറഞ്ഞു. “എടാ... മോനേ... പരമൂ...” അമ്മയുടെ വിളി. പരമു കണ്ണ് തുടച്ച് എഴുന്നേറ്റ് പോയി. പത്ത് മിനിറ്റിനുള്ളില്‍ വീണ്ടും പഴയ സ്ഥലത്ത് വന്നിരുന്നു... ദീര്‍ഘമായി ഒന്ന് നെടുവീര്‍പ്പെട്ടു... പിന്നെ പൊട്ടിക്കരഞ്ഞു.... - “

“ഇന്നലെ എന്റെ വിവാഹമായിരുന്നു” (മൂന്നാം ഭാഗം)

“മൂസ വട സ്റ്റാളി“ന്റെ മൂലയിലെ ആ കാലൊടിഞ്ഞ ബഞ്ചിന്റെ ഒരറ്റത്ത അയാള്‍... ഡല്‍ഹിയില്‍ നല്ല പിടിപാടുള്ള ആള്‍... പേര് ചോദിച്ചാല്‍ ഇംഗ്ലീഷിലെ ആദ്യ രണ്ട് അക്ഷരങ്ങള്‍ പറയുന്നവന്‍. ഇനിയും മനസിലാകാത്തവര്‍ ചൂണ്ടിക്കാണിക്കാന്‍ പറയരുത്... ഞാന്‍ പേര് പറയാം ഏ.ബി. ഞാന്‍ ഉള്ള നെഞ്ച് വിരിച്ച് പിടിച്ച് അയാളോട് “ഹലോ.. ഹൌ ഓള്‍ഡ് അര്‍ യു..?” എന്ന് ചോദിക്കാനായി മുന്നോട്ട് ആഞ്ഞതാണ്.. അപ്പോഴേക്കും വിത്സു ഹണിമൂണിന് കൊടയിക്കനാലിന് പോയപ്പോ പ്രിയതമയേ എന്നപോലെ എന്നെ വട്ടം പിടിച്ചു... ഒരു നിമിഷം ഞാന്‍ വിത്സുവിനെക്കുറിച്ച് തെറ്റിദ്ധരിച്ചു. “ശെ... എന്തോന്നാ ഇയാള് കാണിക്കുന്നത്.... വല്ലോരു കണ്ടാ എന്ന വിച്ചാരിക്കും..?” വിത്സു... പെട്ടെന്ന് കൈ വിട്ടു എന്നിട്ട് പറഞ്ഞു.... “അയ്യോ... അവനോട് മിണ്ടാനൊന്നും പോകല്ലെ..., പറയാന്‍ പറ്റത്തില്ലാ... ചിലപ്പോ ഈ കല്യാണം മുടക്കാന്‍ ആരെങ്കിലും പറഞ്ഞ് വിട്ടിരിക്കുന്നതായിരിക്കും.” എനിക്കൊന്നും മനസിലായില്ല. എന്നാലും ഞാന്‍, എന്റെ കല്യാണം നടത്തി തരാന്‍ വേണ്ടി വന്ന കണ്‍കണ്ട ദൈവമായ വിത്സു പറഞ്ഞത് അനുസരിച്ചു. അയാള്‍ ഞങ്ങളെ കണ്ടിട്ടില്ലാ എന്ന് മനസിലാക്കിയ ഞങ്ങള്‍, ജെറിയേ പിടിക്കാന്‍ തറയിലൂടെ പടമ

“ഇന്നലെ എന്റെ വിവാഹമായിരുന്നു” (രണ്ടാം ഭാഗം)

ഒരു ഭാവഭേദവും എന്റെ മുഖത്തെ ദംശിച്ചിട്ടില്ലാ എന്നാക്കിത്തീര്‍ത്ത് ഞാന്‍ ചോദിച്ചു... “അയ്യോ... ശരിക്കും എനിക്ക് ആളെ അങ്ങട് പെട്ടന്ന് മനസിലായില്ല കേട്ടോ..!!! ഓര്‍മ്മക്കൂട്ടില്‍ കണ്ടിട്ടുള്ള ആ ഫോട്ടോസുമായി ഒരു സാമ്യവുമില്ലാല്ലോ...” അയാള്‍ വാചാലനായി... “അത്... ഞാന്‍ പണ്ടെടുത്ത ഫോട്ടൊയാ... പിന്നെ ഞാനും ഇത്തിരി ഫോട്ടോഷോപ്പ് ബ്യൂട്ടിപാര്‍ലറില്‍ ഒക്കെ പോകുന്ന ആളാ...” എനിക്ക് ആ മുഖത്തേക്ക് നോക്കി നിന്നു സംസാരിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടു.... അതിലും സുഖം ആ റോഡരികിലെ ഓടയില്‍ കൊഴുപ്പ് പരുവത്തില്‍ ഒഴുകാനാവാതെ കുമിഞ്ഞു കൂടി കിടന്നിരുന്ന ആ കറുത്തിരുണ്ട ദ്രാവകത്തിലേക്ക് കണ്ണും നട്ട് നില്‍ക്കുകയായിരുന്നു....!! അതിനിടയില്‍ ഞാന്‍ ചോദിച്ചു... ”അല്ലാ.. ഷമി എന്താ ഇവിടെ... ഇപ്പോള്‍...?“ അയാല്‍ വീണ്ടും പറഞ്ഞു തുടങ്ങി..” ഞാന്‍ ഇവിടെ..., എന്റെ ഒരു സുഹൃത്തിന് തേക്ക് വേണമെന്ന് പറഞ്ഞു... അപ്പോ അതിന്റെ കാര്യത്തിനായിട്ട് വന്നതാ.... അപ്പഴാ അറിഞ്ഞത് ഇയാള് ഇന്ന് വരുന്നു എന്ന്...!! പിന്നെ സുഹൃത്ത് എന്ന് പറഞ്ഞാല്‍ വെറുതേ ഒരു സുഹൃത്താണ്...” സുഹൃത്ത് എങ്ങനെയുള്ള സുഹൃത്താണെന്ന് ഞാന്‍ ചോദിച്ചില്ലാ... എന്നിട്ടു

“ഇന്നലെ എന്റെ വിവാഹമായിരുന്നു...”

സഹൃദയരായ കലാസ്നേഹികളേ, നുണക്കഥയുടെ ലോകത്തിലെ എന്റെ ആദ്യ നുണകഥ ഞാ‍ന്‍ അഭിമാനപുരസരം ആരംഭിക്കട്ടെ. ഈ കഥയുടെ പേരാണ്: “ഇന്നലെ എന്റെ വിവാഹമായിരുന്നു.” ഈ കഥയിലെ കഥയും കഥാപാത്രങ്ങളും ജനിക്കാനിരിക്കുന്നവുരുമായോ... അബദ്ധവശാല്‍ ജനിച്ചവരുമായോ.... ഇനിയിപ്പോ, കഷ്ടകാലത്തിന് മരിച്ചിട്ടില്ലാത്തവരുമായോ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് തികച്ചും ഞങ്ങള്‍ കരുതികൂട്ടി ചെയ്തതാണ്. ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയ്യാല്‍ സദയം സഹിക്കുക. ഇനി ഞങ്ങള്‍ ആരംഭിക്കട്ടെ...: “ഇന്നലെ എന്റെ വിവാഹമായിരുന്നു.” - ഒന്നാം ഭാഗം. മുംബൈയുടെ ഒത്ത നടുഭാഗം....! അതായത്.... കുര്‍ളാ സ്റ്റേഷന്‍....!! തിരക്ക് പിടിച്ച റയില്‍‌വേ സ്റ്റേഷനില്‍ ആരുമില്ല. ഞാന്‍ ഒന്ന് അന്തിച്ചു... പിന്നെ മനസിലായി... 11.40 ന് പോകേണ്ട ട്രയിനിനായി 7.40 നേ വന്നാല്‍ പിന്നെ ആരാ കാണുക...!! ആരും കാണില്ല... അല്ല കാണരുത്....!! കാരണം ആരെങ്കിലും കണ്ടാല്‍ പിടിക്കും. ആരും കാണുന്നതിന് മുന്‍പ് നേത്രാവതിയുടെ ഏതെങ്കിലും ആളൊഴിഞ്ഞ മൂലയില്‍ കയറിപ്പറ്റണം. പക്ഷെ...., അതിന് ട്രയിനെവ്വിടെ...? പിന്നീട് ഞാനറിഞ്ഞു... മാക്സിമം ഒരു മണിക്കൂര്‍ മുന്‍പേ ട്രയിന്‍ വരുകയുള്ളു.

സ്നേഹപൂര്‍വ്വം നിന്റെ സ്വന്തം....

- അയാള്‍ അവള്‍ക്കായി എഴുതി - പ്രിയേ.., നീയെന്റെ അടുക്കല്‍ നിന്നും പോയിട്ട് ഇന്ന് രണ്ട് മാസം തികയുന്നു. എത്രയേറെ സഹിച്ചാണ് ഞാനീ രണ്ട് മാസങ്ങള്‍ കടത്തി വിട്ടത് എന്ന് നിനക്കറിയുമോ...? ഇനിയുമുണ്ട് പത്ത് മാസം നീ തിരിച്ചു വരാന്‍. നിന്നെ കാണാതെയുള്ള ഓരോ ദിവസവും ഓരൊ യുഗങ്ങള്‍ പോലെയാണ് എനിക്കിന്ന് തോന്നുന്നത്. എനിക്കറിയാം, ഞാന്‍ വേണ്ടാ എന്ന് പറഞ്ഞിരുന്നെങ്കില്‍ നീ ദുബായ് എന്ന മഹാനഗരത്തിലേയ്ക്ക് എന്നേയും വിട്ട് പോകില്ലായിരുന്നു. പക്ഷെ എനിക്കങ്ങനെ പറയാന്‍ കഴിയില്ലാല്ലോ... എന്നേക്കാള്‍ ഞാന്‍ സ്നേഹിക്കുന്ന നിന്റെ ഭാവി ഞാനെങ്ങനെ നശിപ്പിക്കും...! എന്തൊക്കെയായാലും, നിനക്കവിടെ സുഖമല്ലേ...? ഞാന്‍ നിന്റെ കൂടെയുണ്ട് അന്ന് ചിന്തിച്ചുകൊണ്ട് ജോലി ചെയ്യുക. അല്ല... ഞാന്‍ നിന്റെ കൂടെ തന്നെയുണ്ട്. വൈകുന്നേരങ്ങളിലാണ് നിന്റെ ഒരുപാട് ഓര്‍മ്മകള്‍ വരുന്നത്. നിന്നോടൊപ്പം കടല്‍തീരത്തെ കാറ്റ് കൊള്ളല്‍, തമാശകള്‍, പൊട്ടിച്ചിരികള്‍, മനസ്സ് കൊച്ചുകുട്ടികളുടേതുപോലെ ആവാറുണ്ടായിരുന്ന നിമിഷങ്ങള്‍. അതൊക്കെ പോട്ടെ..., നീ ഒന്നുമോര്‍ത്ത് വിഷമികേണ്ടതില്ല. നീ പറഞ്ഞതുപോലെ തന്നെ, ഞാനിവിടെ കല്യാണക്കാര്യം തകൃതിയായി ചിന്തിക്കുന്നുണ്ട്. നീ

ഒരു ട്രെയിന്‍ യാത്ര

എര്‍ണാകുളം സൌത്ത് റയില്‍‌വേ സ്‌റ്റേഷന്‍. സമയം രാവിലെ 11.50. ബോംബെയ്ക്കുള്ള ട്രെയിന്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ഒന്ന് കൂകി വിളിച്ചു. പിന്നെ പതിയെ പതിയെ ഓടി തുടങ്ങി. ഞാന്‍ മുകളിലുള്ള എന്റെ ബര്‍ത്തിലേക്ക് ഒന്ന് കണ്ണോടിച്ചു. ആരൊക്കെയോ കുറെ ലഗേജുകള്‍ വച്ചിട്ടുണ്ട് അതില്‍. ഞാന്‍ അത് ആരുടെയാണ് എന്ന് തിരക്കി. ഒരു സഹയാത്രികന്റെ ആയിരുന്നത്. അത് ഒന്ന് മാറ്റിത്തരണമെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഒന്ന് ദേഷ്യഭാവത്തില്‍ നോക്കി. പിന്നെ ലഗേജ് എടുത്ത് താഴെ സീറ്റിന്റെ അടിയില്‍ തിരുകി. ഞാന്‍ മുകളിലെ എന്റെ ബര്‍ത്തില്‍ വലിഞ്ഞു കയറി. ഒന്ന് കിടക്കണം. ആകെ കിട്ടിയ മൂന്ന് ദിവസത്തെ ലീവില്‍ ഒരുപാട് കറങ്ങി. ഒന്ന് കിടക്കാന്‍ സമയം കിട്ടുന്നത് ഇപ്പോഴാണ്. ഓടുന്ന വണ്ടിയുടെ കുലുക്കം കാര്യമാക്കാതെ ഞാന്‍ കണ്ണടച്ചു. പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് കൂപ്പ് കുത്തുകയും ചെയ്തു. എന്തോ സ്വപ്നം കണ്ടാണ് ഞെട്ടിയെഴുന്നേറ്റത്.. ഹോ.. സന്ധ്യയായിരിക്കുന്നു. ഏതോ സ്റ്റേഷനില്‍ നിറുത്തിയിട്ടിരിക്കുകയാണ് ട്രെയിന്‍ . വിശപ്പ് വന്‍‌കുടലിനെ കാര്‍ന്ന് തിന്ന് തുടങ്ങിയിരിക്കുന്നതായി തോന്നുന്ന അവസ്ഥ. ഇറങ്ങി എന്തെങ്കിലും കഴിക്കാം. താഴേക്കിറങ്ങുന്നതിനിടയില്