Skip to main content

കാണാമറയത്ത് നിന്നും....!!!

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് അവന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. താന്‍ ജനിക്കാന്‍ പോകുന്നത് ‘തന്തയില്ലത്തവന്‍’ എന്ന പേരിലാണെന്നും, തന്റെ അമ്മ എങ്ങിന്യോ ചതിക്കപ്പെട്ടതാണെന്നും, അങ്ങനെ എല്ലാം...!! അവന് സുരക്ഷിതമായ അമ്മയുടെ ഗര്‍ഭപാത്രത്തിലും പേടി തോന്നി...! തന്റെ ജീവന്‍ അപകടത്തിലാണ്... ഏത് നിമിഷവും അത് ക്രൂരന്മാരായ മുറിവൈദ്യന്മാരുടെ കത്തിമുനകളാല്‍ ഇല്ലാതാക്കപ്പെടാം...!!!

പുറത്ത് ആരൊക്കെയോ സംസാരിക്കുന്നുണ്ട്... അവ്യക്തമായി കേള്‍ക്കാം, അത് തന്നെക്കുറിച്ചാണ്... “ഞാന്‍ കുടുംബത്തിന് അപമാനമാണത്രേ...” എന്റെ ജീവനേക്കാള്‍ വിലയുണ്ടോ അവരുടെ അഭിമാനത്തിന്...? അമ്മ കരയുന്നുണ്ട്. ആ കണ്ണീരിലെ വേദന നന്നായി എനിക്ക് അനുഭവപ്പെടുന്നുമുണ്ട്.

സത്യത്തില്‍ ആരാണ് തെറ്റുകാരന്‍...? കുരുന്നു മനസുകാരന്‍ ഞാനോ...? എന്നെ വഹിച്ചിരിക്കുന്ന ഗര്‍ഭപാത്രത്തിനുടമയായ എന്റെ അമ്മയോ...? ഞാന്‍ ഒരപമാനമാണെന്ന് ഉറക്കെ പ്രസ്താവിക്കുന്ന എന്റെ സ്വന്തക്കാരോ...? അതോ... കാമകേളിക്കായി എന്റെ അമ്മയെ ഉപയോഗിച്ച എന്റെ അച്ചനായ ആ മനുഷ്യനോ...?

അമ്മയുടെ കണ്ണിരിന്റെ വിലയാവാം, കുടുംബത്തിന് അപമാനമായി, എന്നെ ജനിക്കാനനുവദിക്കുന്നത്. എന്നാല്‍ ഇന്ന്, എന്റെ ജന്മദിനത്തില്‍ ഞാനറിഞ്ഞു.... എന്നെ ജനിക്കാനനുവദിച്ചത് അമ്മയുടെ കണ്ണിരിന്റെ വിലയായിരുന്നില്ലാ.... ഏതോ കോടീശ്വരന്റെ പണപ്പെട്ടിയുടെ വിലയായിരുന്നു എന്റെ ജനനം...!! അതായത്, ഓമനത്വമുള്ള എന്നെ അവര്‍ (എന്റെ സ്വന്തക്കാര്‍) ആ കോടീശ്വരന് വിറ്റു* - മൂന്ന് ലക്ഷം രൂപക്ക്.

ഇനി എങ്ങോട്ടാണെന്റെ ജീവിതം...? എനിക്കറിയില്ലാ... ചിലപ്പോള്‍ എനിക്ക് വളരാന്‍ അവസരം കിട്ടിയേക്കാം... അല്ലെങ്കില്‍...!!!????

* 2002, ഒക്‍ടോബര്‍ 3,4,5 തിയതികളില്‍ മലയാള മനോരമ ദിനപത്രത്തില്‍ വായിച്ച വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ എഴുതിയത്.

Comments

കൊന്നു കൊലവിളിച്ചില്ലല്ലോ വാഴെ.. ആശ്വാ‍സിക്കാം.
This comment has been removed by a blog administrator.

Popular posts from this blog

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന

അരാണവള്‍...?

അവള്‍ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നത് കൊണ്ടാണ്, അവള്‍ കരയുമ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോകുന്നത്. മാത്രമല്ല ഞാന്‍ കരഞ്ഞാല്‍ അവളുമുണ്ടാവും എന്നോടൊപ്പം കരയാന്‍. ഞാന്‍ ചിരിച്ചാല്‍ അവളുമുണ്ട് എന്നോടൊപ്പം ചിരിക്കാന്‍. സ്നേഹത്തിന്റെ പര്യായമാണവള്‍, എന്റെ സഹയാത്രിയാണവള്‍, എന്റെ കൂട്ടുകാരിയാണവള്‍, എന്റെ എല്ലാമാണവള്‍. ഞങ്ങളുടെ സ്നേഹത്തില്‍ ലോകം അസൂയപ്പെടുന്നുണ്ടെന്നു തോന്നുന്നു. ചിലപ്പോ‍ള്‍ ദൈവം പോലും എന്ന് തോന്നിപോകുന്നു... അതിനാലല്ലേ പലപ്പോഴും ഞങ്ങളെ രണ്ടു ദിശകളിലാക്കി വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. പള്ളിയങ്കണത്തില്‍, സക്രാരിമുന്നില്‍ അവള്‍ മുട്ടുകുത്തി നില്‍ക്കുന്നത് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ്. ഇന്ന് ഞാന്‍ വലിയവനാകുന്നതിനുള്ള കഠിനപ്രയത്നത്തിലാണ്. കാരണം നാളെ എന്ന നല്ല നാളില്‍ അവള്‍ക്ക് എല്ലാ സന്തോഷങ്ങളും നല്‍കാന്‍ എനിക്കു കഴിയണം എന്ന് ഞാനാഗ്രഹിക്കുന്നു. നാളെ ലോകത്തിന്റെ ചലനത്തില്‍ ഞാന്‍ അവളില്‍ നിന്നും ഏഴ് സാഗരങ്ങള്‍ക്കപ്പുറമായാലും അവള്‍ക്കെന്നെയോ, എനിക്കവളെയോ മറക്കാനാവില്ല. അല്ല... എന്തുക്കൊണ്ടാണിങ്ങനെ...? ഉത്തരത്തിനായി എനിക്ക് അധികം ചിന്തിക്കേണ്ടതില്ല. പത്ത് മാസം വയറ്റില്‍ ചു