Skip to main content

കാണാമറയത്ത് നിന്നും....!!!

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് അവന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. താന്‍ ജനിക്കാന്‍ പോകുന്നത് ‘തന്തയില്ലത്തവന്‍’ എന്ന പേരിലാണെന്നും, തന്റെ അമ്മ എങ്ങിന്യോ ചതിക്കപ്പെട്ടതാണെന്നും, അങ്ങനെ എല്ലാം...!! അവന് സുരക്ഷിതമായ അമ്മയുടെ ഗര്‍ഭപാത്രത്തിലും പേടി തോന്നി...! തന്റെ ജീവന്‍ അപകടത്തിലാണ്... ഏത് നിമിഷവും അത് ക്രൂരന്മാരായ മുറിവൈദ്യന്മാരുടെ കത്തിമുനകളാല്‍ ഇല്ലാതാക്കപ്പെടാം...!!!

പുറത്ത് ആരൊക്കെയോ സംസാരിക്കുന്നുണ്ട്... അവ്യക്തമായി കേള്‍ക്കാം, അത് തന്നെക്കുറിച്ചാണ്... “ഞാന്‍ കുടുംബത്തിന് അപമാനമാണത്രേ...” എന്റെ ജീവനേക്കാള്‍ വിലയുണ്ടോ അവരുടെ അഭിമാനത്തിന്...? അമ്മ കരയുന്നുണ്ട്. ആ കണ്ണീരിലെ വേദന നന്നായി എനിക്ക് അനുഭവപ്പെടുന്നുമുണ്ട്.

സത്യത്തില്‍ ആരാണ് തെറ്റുകാരന്‍...? കുരുന്നു മനസുകാരന്‍ ഞാനോ...? എന്നെ വഹിച്ചിരിക്കുന്ന ഗര്‍ഭപാത്രത്തിനുടമയായ എന്റെ അമ്മയോ...? ഞാന്‍ ഒരപമാനമാണെന്ന് ഉറക്കെ പ്രസ്താവിക്കുന്ന എന്റെ സ്വന്തക്കാരോ...? അതോ... കാമകേളിക്കായി എന്റെ അമ്മയെ ഉപയോഗിച്ച എന്റെ അച്ചനായ ആ മനുഷ്യനോ...?

അമ്മയുടെ കണ്ണിരിന്റെ വിലയാവാം, കുടുംബത്തിന് അപമാനമായി, എന്നെ ജനിക്കാനനുവദിക്കുന്നത്. എന്നാല്‍ ഇന്ന്, എന്റെ ജന്മദിനത്തില്‍ ഞാനറിഞ്ഞു.... എന്നെ ജനിക്കാനനുവദിച്ചത് അമ്മയുടെ കണ്ണിരിന്റെ വിലയായിരുന്നില്ലാ.... ഏതോ കോടീശ്വരന്റെ പണപ്പെട്ടിയുടെ വിലയായിരുന്നു എന്റെ ജനനം...!! അതായത്, ഓമനത്വമുള്ള എന്നെ അവര്‍ (എന്റെ സ്വന്തക്കാര്‍) ആ കോടീശ്വരന് വിറ്റു* - മൂന്ന് ലക്ഷം രൂപക്ക്.

ഇനി എങ്ങോട്ടാണെന്റെ ജീവിതം...? എനിക്കറിയില്ലാ... ചിലപ്പോള്‍ എനിക്ക് വളരാന്‍ അവസരം കിട്ടിയേക്കാം... അല്ലെങ്കില്‍...!!!????

* 2002, ഒക്‍ടോബര്‍ 3,4,5 തിയതികളില്‍ മലയാള മനോരമ ദിനപത്രത്തില്‍ വായിച്ച വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ എഴുതിയത്.

Comments

കൊന്നു കൊലവിളിച്ചില്ലല്ലോ വാഴെ.. ആശ്വാ‍സിക്കാം.
This comment has been removed by a blog administrator.

Popular posts from this blog

ഞാന്‍ നരകത്തിലേക്ക്.....!!!

ബൈബിളിലെ പുതിയ നിയമത്തില്‍ പറയുന്നതനസരിച്ച് ആ ദിനം വന്നെത്തി. നരകത്തിലേക്കുള്ളവരെ ദൈവം തന്റെ ഇടത് വശത്തും സ്വര്‍ഗ്ഗത്തിലേക്കുള്ളവരെ വലതു വശത്തും മാറ്റിനിറുത്തുന്ന ദിനം. ഓരോരുത്തരെയായി ദൈവം പേരു ചൊല്ലി വിളിക്കുന്നു. ചിലരെ ഇടത് വശത്തേക്ക്. ചിലരെ വലത് വശത്തേക്ക്. ഇടത് വശത്തേക്കുള്ളവരെ നോക്കി പിശാച് സന്തോഷത്തോടെ ഇളിച്ചു കാണിക്കുന്നു. വലത് വശത്തേക്ക് പോകുന്നവര്‍ ചുരുക്കമേ ഉള്ളുവെന്നത് ഒരു സത്യമാണെങ്കിലും അവര്‍ക്കായി മാലാഖമാര്‍ ആനന്ദഗാനങ്ങള്‍ ആലപിക്കുന്നു. ഓരോരുത്തരെ വീതം പേരു ചൊല്ലി വിളിക്കുന്നതിനനുസരിച്ച് എന്റെ ഊഴം അടുക്കുന്നത് ഞാനറിഞ്ഞു. ഉള്ളില്‍ ഒരു വിറയല്‍. എന്നെ എങ്ങോട്ടാ‍യിരിക്കും പറഞ്ഞ് വിടുക? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കാം. എന്നാലും ഞാന്‍ ചെയ്തിട്ടുള്ള ഏതെങ്കിലുമൊക്കെ നന്മയുടെ പേരില്‍ എന്നെ വലതു വശത്തേക്ക് മാറ്റി നിറുത്തുമെന്ന വിശ്വാസത്തോടെ എന്റെ ഊഴത്തിനായി കാത്തു നിന്നു. അങ്ങനെ എന്റെ പേര് വിളിച്ചു. "വാഴയില്‍ കുടുംബത്തില്‍ ഇട്ടിയവിരാ ജോര്‍ജ്ജിന്റെയും മേരി ജോര്‍ജ്ജിന്റേയും ഇളയ പുത്രന്‍ ജോസ്മോന്‍..... ഇടത് വശത്തേക്ക് പോകുക....!!!" ആ ശബ്ദം കേട്ട് ഞാന്‍ നടുങ്ങി. ശരീരം വി...

അവനേയും തേടി...!!

കൂട്ടുകാരന്റെ വിവാഹ-പാര്‍ട്ടിയും കഴിഞ്ഞാണ് ഞാന്‍ അവന്റെ റൂമിലേക്ക് പോയത്. അവന്റെ മുറിയിലേക്ക് കടന്നപ്പോള്‍ വല്ലാത്ത ഒരു ഗന്ധം. സിഗരിറ്റിന്റേയും, ഒഴിഞ്ഞ കാലിക്കുപ്പികളില്‍ നിന്നും പിന്നെ വാഷിംഗ് ബേസിനില്‍ കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെയും എല്ലാം കൂടിക്കലര്‍ന്ന ഒരു വല്ലാത്ത ഗന്ധം. പുസ്തകങ്ങളും സിഗരറ്റ് പായ്കറ്റുകളും അങ്ങിങ്ങായി ചിതറി കിടക്കുന്നു. ഒരു സൈഡില്‍ കിടക്കുന്ന കട്ടിലില്‍ തേപ്പ് പെട്ടി മുതല്‍ മൊബൈല്‍ റീ-ചാര്‍ജര്‍ വരെ വലിച്ചെറിഞ്ഞതു പോലെ കിടക്കുന്നു. മുറി അടിച്ചു വാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായി എന്നതില്‍ സംശയമില്ലാ. വെയിസ്റ്റ് ബോക്സ് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കു കൂടി വീണു കിടക്കുന്ന ചൈനീസ് ഭക്ഷണാവശിഷ്‌ടങ്ങളും അതിന്റെ പായ്ക്കറ്റുകളും. അയയില്‍ അലക്കാന്‍ അട്ടിയിട്ടിരിക്കുന്ന പന്റുകളും ഷര്‍ട്ടുകളും. മഴക്കാലമായതിനാല്‍ പലതിലും കരിമ്പന്‍ പിടിച്ചിരിക്കുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥയില്‍ കിടക്കുന്ന അവന്റെ മുറിയിലേക്ക് കയറിയപ്പോള്‍ ആദ്യമായി എനിക്ക് അസ്വസ്ഥത തോന്നി. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലാ അവന്റെ മുറി. മുറിയിലേക്ക് കയറുമ്പോള്‍ തന്നെ ഒരു സുഖന്ധം അനുഭവപ്പെടാന്‍ പാകത്തിന് അവന്‍ ...

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന...