Skip to main content

“ഇന്നലെ എന്റെ വിവാഹമായിരുന്നു” (മൂന്നാം ഭാഗം)

“മൂസ വട സ്റ്റാളി“ന്റെ മൂലയിലെ ആ കാലൊടിഞ്ഞ ബഞ്ചിന്റെ ഒരറ്റത്ത അയാള്‍...
ഡല്‍ഹിയില്‍ നല്ല പിടിപാടുള്ള ആള്‍... പേര് ചോദിച്ചാല്‍ ഇംഗ്ലീഷിലെ ആദ്യ രണ്ട് അക്ഷരങ്ങള്‍ പറയുന്നവന്‍.
ഇനിയും മനസിലാകാത്തവര്‍ ചൂണ്ടിക്കാണിക്കാന്‍ പറയരുത്... ഞാന്‍ പേര് പറയാം ഏ.ബി.
ഞാന്‍ ഉള്ള നെഞ്ച് വിരിച്ച് പിടിച്ച് അയാളോട്
“ഹലോ.. ഹൌ ഓള്‍ഡ് അര്‍ യു..?”
എന്ന് ചോദിക്കാനായി മുന്നോട്ട് ആഞ്ഞതാണ്..
അപ്പോഴേക്കും വിത്സു ഹണിമൂണിന് കൊടയിക്കനാലിന് പോയപ്പോ പ്രിയതമയേ എന്നപോലെ എന്നെ വട്ടം പിടിച്ചു... ഒരു നിമിഷം ഞാന്‍ വിത്സുവിനെക്കുറിച്ച് തെറ്റിദ്ധരിച്ചു.
“ശെ... എന്തോന്നാ ഇയാള് കാണിക്കുന്നത്.... വല്ലോരു കണ്ടാ എന്ന വിച്ചാരിക്കും..?”
വിത്സു... പെട്ടെന്ന് കൈ വിട്ടു എന്നിട്ട് പറഞ്ഞു....
“അയ്യോ... അവനോട് മിണ്ടാനൊന്നും പോകല്ലെ..., പറയാന്‍ പറ്റത്തില്ലാ... ചിലപ്പോ ഈ കല്യാണം മുടക്കാന്‍ ആരെങ്കിലും പറഞ്ഞ് വിട്ടിരിക്കുന്നതായിരിക്കും.”
എനിക്കൊന്നും മനസിലായില്ല. എന്നാലും ഞാന്‍, എന്റെ കല്യാണം നടത്തി തരാന്‍ വേണ്ടി വന്ന കണ്‍കണ്ട ദൈവമായ വിത്സു പറഞ്ഞത് അനുസരിച്ചു. അയാള്‍ ഞങ്ങളെ കണ്ടിട്ടില്ലാ എന്ന് മനസിലാക്കിയ ഞങ്ങള്‍, ജെറിയേ പിടിക്കാന്‍ തറയിലൂടെ പടമായി പോകുന്ന ടോമിനെ പോലെ ഇഴഞ്ഞ് നീങ്ങി.
ഏ.ബി. ഇരുന്ന ആ ബഞ്ചിന്റെ അങ്ങേ മൂലക്ക് പോയി ഇരുന്നു. അയാള്‍ തന്റെ വര്‍ക്ക് തൂടര്‍ന്നുകൊണ്ടിരിക്കുകയാണ് - ഓര്‍ഡര്‍ ചെയ്ത് വന്ന പപ്പടവടയിലെ കുമിളകള്‍ എണ്ണുന്നു.
ഞാനും വിത്സുവും തമ്മില്‍ അടക്കി പറഞ്ഞു:
“എന്തിനാണാവോ ഇയാള്‍ ഇവിടെ വന്നത്...??” “എന്താണിയാളുടെ ഉദ്ദേശം...?“
എന്നാല്‍, ഇതിന്റെ എല്ലാം ഉത്തരം വിത്സുനറിയാം എന്ന് എനിക്ക് ചിലപ്പോഴൊക്കെ ആ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു.
ഏ.ബി. തന്റെ പപ്പടത്തിലെ കുമിളകളുടെ എണ്ണമെടുത്ത് തിട്ടപ്പെടുത്തിയ ശേഷം... പപ്പടവട ഒന്നാകെ വായിലേക്ക് ഇടിച്ചു കയറ്റാനുള്ള ശ്രമത്തിലാണ്.
ഈ സമയം മൂസ എന്ന ആ വടസ്റ്റാള്‍ അബ്കാരി..., ഞങ്ങളെ സമീപിച്ച് ചോദിച്ചു...
“എന്തോന്ന് വേണം തിന്നാന്‍...?”
“എന്തോന്ന് ഉണ്ട് തിന്നാന്‍...? എന്നായി ഞങ്ങള്‍.
മൂസ തന്റെ മെനു നിരത്തി - വാ കൊണ്ട്...
“വെറും പപ്പടം, പപ്പടചായ, പപ്പടറ്റീ, പപ്പടകാപ്പി, പപ്പടദോശ, പപ്പടമസാലദോശ, പപ്പടസാദാദോശാ, പപ്പടവട, പപ്പടഉഴുന്നുവട, പപ്പടസ-മൂസ, പപ്പടയുത്തപ്പ, പപ്പടബിസ്കറ്റ്, പപ്പടബോളി, പപ്പടയട, പപ്പടപ്പുട്ട്, പപ്പടകപ്പ, പപ്പടബിരിയാണി, പപ്പടപുലാവ്, പപ്പടചപ്പാത്തി, പപ്പടപൊറോട്ടാ, പപ്പടസൂപ്, പപ്പടന്യൂഡില്‍‌സ്,....”
ഇടക്ക് കയറി ഞാന്‍ പരഞ്ഞു....
“മതി ചേട്ടാ..., മതി..!!! അല്ലാ... പപ്പടമില്ലാത്ത എന്തെങ്കിലും കിട്ടുമോ...”
അബ്‌കാരി മൂസ ഒരു നിമിഷം ആലോചിച്ചു.. എന്നിട്ട് പറഞ്ഞു..
“പപ്പടം ഇല്ലതെ.... ബില്ല് കിട്ടും, മതിയോ..”
വിത്സുവിന് ദേഷ്യം മൂക്കൊലിപ്പിന്റെ രൂപത്തില്‍ പുറത്തേക്ക് വന്നു... വന്ന ദേഷ്യത്തെ കൈപ്പുറം കൊണ്ട് മൂക്കേലും പരിസരപ്രദേശങ്ങളിലും തേച്ച് പിടിപ്പിച്ച് വിത്സു പറഞ്ഞു...
“എടോ, എന്നാലൊരു വെറും പപ്പടസൂപ്പ് താ...!! അതു മതി ഇപ്പോള്‍...!!“ “പെണ്ണു കാണാന്‍ പോകുന്ന വീട്ടില്‍ നിന്നും ഒരു ഗ്ലാസ് പാല്‍ വാങ്ങി കുടിക്കാം...!!!“ എന്ന് വിത്സു സ്വയം പറഞ്ഞു. മൂസ അടുക്കളയെ ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ സംശയത്തിന്റെ ഭാഷയില്‍ എ.ബി.യോടൊരു ചോദ്യം എറിഞ്ഞു...
“ഇയാളെ ഈ ഏരിയായിലെങ്ങും മുന്‍പ് കണ്ടിട്ടില്ലാല്ലോ..!!!”
ഈ സമയത്തിനുള്ളില്‍ എ.ബി. തന്റെ പപ്പടയടയുടെ നാലില്‍ മൂന്ന് ഭാഗവും തന്റെ ശരീരത്തിന്റെ ഭാഗമാക്കിയിരുന്നു. ആയാള്‍ തലയുയര്‍ത്തി മൂസയെ ഒന്ന് ഗാഡമായി നോക്കി. എന്നിട്ട് മൊഴിഞ്ഞു.
“ഞാന്‍ അങ്ങ ഡല്‍ഹീന്ന് വരുവാ...!! ഒരു കൊട്ടേഷനുമായുള്ള വരവാ..!!! കൊട്ടേഷന്‍‌ന്ന് പറഞ്ഞാ അതങ്ങ് ആഫ്രിക്കേന്നാ..!!!”
മൂസ ഒന്ന് ഞടുങ്ങി..., ഒരു ഭയം മനസില്‍ “ഒരു മുറൈ വന്ത് പാര്‍ത്തായാ...” ആടിത്തിമിര്‍ക്കാന്‍ തുടങ്ങി. അബ്‌കാരി‍ക്കെതിരേ ആവുമോ പടച്ചോനെ യെവന്റെ കൊട്ടേഷന്‍ എന്നോര്‍ത്ത് മൂസയുടെ മുണ്ട് ഈറനണിഞ്ഞു. അതും പൊക്കി പിടിച്ച് മൂസ കിളവന്റെ ശബ്ദത്തില്‍ (വിറയല്‍ മൂലം) വീണ്ടും ചോദിച്ചു...
“അ..ആ...ര്‍...ക്കൊ..ള്ള..താ... ഈ... കൊ..കൊ..ട്ടേ..ഷ..ന്‍....!!???”
“നിങ്ങളാരും പേടിക്കണ്ടാ..., അത് ഇവിടെ ഈ നാട്ടില്‍ ഒരു കേസില്ലാ വക്കീലത്തിയില്ലേ..? അവളെ പെണ്ണു കാണാന്‍ ഒരു പാര്‍ട്ടി ഇന്ന് വരുന്നുണ്ട്...!! അത് മുടക്കണം...!! പിന്നെ അതിന്റെ ബ്രോക്കറെ പിടിച്ച് നാലെണ്ണം പൊട്ടിക്കണം...!! ഇങ്ങനെ യുവകോമളന്മാരെ പറ്റിക്കുന്ന വേറൊരു ജീവി ഈ ഭൂമുഖത്തുണ്ടാവില്ലാ....!! ഒരു ഷമി എന്ന യുവാവ് തന്റെ തേക്കും പൊക്കി പിടിച്ച്, സ്മീ.... സ്മി... എന്നലറിക്കൊണ്ട് ഭ്രാന്ത് പിടിച്ച് നടക്കുന്നത കണ്ടിട്ടാ എന്റെ ഈ വരവ്...!!“
മൂസ്സയിലെ വിറയല്‍ ലാന്‍ഡിംങ്ങ് ചെയ്തു...!! എന്നാല്‍ ഈ സമയത്ത് അതേ ബഞ്ചിന്റെ മറുമൂലക്ക് വിത്സുവിന് വിറയല്‍ റ്റേക്ക് ഓഫ് ചെയ്തു തുടങ്ങിയിരുന്നു.
ഈ സമയം, കയിലിരുന്ന എന്തോ വിലപ്പെട്ട സാധനം വീണുപോയവനെപ്പോലെ വിത്സു മേശക്കടിയില്‍ ഇറങ്ങി തപ്പാന്‍ തൂടങ്ങി. എനിക്കൊന്നും മനസിലായില്ല ഈ ബ്രോകര്‍ വിത്സു എന്താണ്‍ തപ്പുന്നത് എന്ന്. പിന്നീട് ഞാനൂഹിച്ചെടുത്തു... വിത്സു സ്വയരക്ഷക്കായി സ്വന്തം തടി തപ്പുന്നതിന്റെ ഭാഗമാണത് എന്ന്.
ഇതിനോടകം എ.ബി. താന്‍ കഴിച്ചുകൊണ്ടിരുന്ന പപ്പടവട മുഴുവന്‍ തന്റെ വയറിന്റെ ഇരുളടഞ്ഞ കോണില്‍ തള്ളിയിരുന്നു. പിന്നെ പതിയെ ആ മെലിഞ്ഞുണങ്ങിയ ആജനുബാഹു എഴുന്നേറ്റു. എന്നിട്ട് പുറത്തേക്ക് മന്തന്‍ മന്തന്‍ നടന്നു. കക്ഷങ്ങള്‍ക്കിടയില്‍ മത്തങ്ങ വച്ചിരിക്കുന്നതുപോലെയാണ് അയാള്‍ കൈവീശി നടക്കുന്നത്... പിന്നെ ആ നടപ്പ്..., ഒന്നുകില്‍ ചന്തിയില്‍ ജന്മനാ പരു ഉണ്ടാവണം..., അല്ലെങ്കില്‍ ഈയടുത്ത നാളുകളില്‍ അരെങ്കിലും ചന്തിയില്‍ ചട്ടുകം പഴിപ്പിച്ച് വെച്ചിട്ടുണ്ടാകും..., ഇനിയിപ്പോ അതുമല്ലെങ്കില്‍ മറ്റേ പ്രശ്നമാണ്.... എന്തോന്ന്...? “മൂസ വട സ്റ്റാളി“ലെ പപ്പടവട “അതിവേഗം ബഹുകാര്യം” എന്ന രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടാവാം...!!! എന്താണെങ്കിലും ആ പോക്ക് കാണാന്‍ രസമുണ്ട്.
ഒരു നിമിഷം.... രണ്ടു ജന്മങ്ങളുടെ മുഖത്ത് പ്രസാദം വീണു... - അബ്കാരി മൂസയുടേയും, ബ്രോകര്‍ വിത്സുവിന്റേയും മുഖത്ത്. എന്നാല്‍ വിത്സുവിന്റെ മുഖത്തേത് ഒരു തത്കാല രക്ഷപ്പെടലിന്റെ പ്രസാദം മാത്രമായിരുന്നു....!

നിമിഷങ്ങള്‍ക്കകം “പപ്പടസൂപ്പു”മായി മൂസാ ഹാജരായി...!
ഏതാണ്ട് പഴയങ്കഞ്ഞി വെള്ളത്തില്‍ പപ്പടം പൊടിച്ചിട്ടിരിക്കുന്നു...! അതാണ് പപ്പടസൂപ്പിനെക്കുറിച്ച് ഒരു ചെറിയ വിവരണം എനിക്ക് പറയാന്‍ കഴിയുക. ഞാനത് കുറച്ച് കഴിച്ചു... അല്ലാ... കുടിച്ചു...! ഓരോ സ്പൂണും വായിലേക്ക് വയ്ക്കുമ്പോള്‍ മൂക്ക് അടക്കുക എന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ളതായി എനിക്കു തോന്നിയത്..!
എന്നാല്‍ ഇതെത്രെ കണ്ടിരിക്കുന്നു..., വീട്ടില്‍ എന്നും കിട്ടുന്നത് വച്ച് നോക്കുമ്പോള്‍ ഇതെത്ര ടേസ്റ്റിയാണ് എന്ന് വിത്സുവിന്റെ ഓരോ കഴിപ്പിലും മനസിലാക്കാമായിരുന്നു.
ഞാന്‍ എന്റെ സൂപ്പ് കുടി നിറുത്തി വെറുതേ കഴിക്കോലും എണ്ണി ഇരിക്കുമ്പോള്‍... വിത്സു സൂപ്പിന്റെ അവസാന കണികകള്‍ നക്കിത്തുടക്കുകയായിരുന്നു.

ഏതാനും മിനിറ്റുകള്‍ കൂടി ഇഴഞ്ഞു നീങ്ങി...!
അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് - വിത്സുവിന്റെ മുഖത്ത് ചില ഭാവാഭിനയങ്ങള്‍ മിന്നിമറയുന്നു...!!
“ഉദയനാണ് താര“ത്തില്‍ ജഗതി കാട്ടിയ എല്ലാം ഭാവങ്ങളും കാട്ടി... പിന്നേ, ഒരു നടനോ നടിക്കോ ഇതുവരെ ആവശ്യമായി വന്നിട്ടില്ലാത്ത മറ്റ് പല ഭാവഭേദങ്ങളും വിത്സുവിന്റെ മുഖത്ത് മിന്നിമറയുന്നത് ഞാന്‍ കണ്‍കുളിര്‍ക്കെ കണ്ടു.
എനിക്കൊന്നും മനസിലായില്ല... എന്തിനാണാവോ മൂസയുടെ കടയില്‍ നിന്നുകൊണ്ടീ നാടകം? തിന്ന സൂപ്പിന്റെ പൈസാ ഞാന്‍ കൊടുത്തല്ലോ.. പിന്നെ ഈ നാടകം...?
എന്നാല്‍ ഈ സമയത്തും... എന്റെ വീട്ടില്‍, വിത്സുവിന് സംഭവിക്കാന്‍ പോകുന്ന മഹാമാരിയെക്കുറിച്ചോര്‍ത്ത് - ഓര്‍ത്ത് - പിന്നേയും ഓര്‍ത്ത് പൊട്ടി-പൊട്ടി ചിരിക്കുകയായിരുന്നു... എന്റെ പുന്നാരമ്മായി..!

ഞാന്‍ വടസ്റ്റാളില്‍ നിന്നും മന്ദം മന്ദം പുറത്തേക്ക് ഇറങ്ങി. തിരിഞ്ഞ് ഞാന്‍ വിത്സുവിനെ നോക്കിയപ്പോള്‍ അയാള്‍ മൂസയോട് എന്തോ സ്വകാര്യം പറയുകയായിരുന്നു. പിന്നെ മൂസ കൈചൂണ്ടിയിടത്തേക്ക് വിത്സു കാലുകള്‍ നീട്ടി വച്ച് നടക്കാന്‍ തുടങ്ങിയെങ്കിലും... പിന്നെ ഇത്ര മാത്രം കാലുകള്‍ സ്‌ട്രച്ച് ചെയ്ത് നടന്നാല്‍ എന്തോ നഷ്ടപ്പെട്ടു പോകുമെന്ന് മനസിലാക്കിയിട്ടെന്നവണ്ണം.... നടത്തം സാധാരണഗതിയിലുമാക്കി.
ഞാന്‍ മൂസയുടെ അടുക്കല്‍ ചെന്ന് കാര്യമന്വേഷിച്ചു. അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ്... അല്ലെങ്കില്‍ ഒഴുക്ക്... - കൃത്യമായ വാക്ക് വിത്സു തിരിച്ചു വന്നിട്ട് തീരുമാനിക്കാം - മനസിലായത്.

എതാനും മിനിറ്റുകള്‍ മുന്നോട്ടോടി...! വിത്സു തിരിച്ചെത്തുകയായി. ഇപ്പോഴും ആ മുഖം തഥൈവ. ഞാന്‍ കാര്യങ്ങള്‍ ചോദിച്ചു.
“അല്ലാ... വിത്സേട്ടാ.. എന്താ സത്യത്തില്‍ പ്രശ്നം...?“
“അറിയില്ലാ... എന്തോ ഒരു പന്തികേട്...!!! പുറത്തേക്ക് കുറച്ചെന്തെങ്കിലും കളയാന്‍ എന്റെ വയറ് വെമ്പല്‍ കൊള്ളുന്നു....!!! എന്ന് വിത്സു.
“എന്നാല്‍ പിന്നെ കളഞ്ഞൂടെ...?” എന്നായി ഞാന്‍.
“ആഗ്രഹമില്ലാഞ്ഞിട്ടാണോ....?!!! അറിയാവുന്ന രീതിയിലെല്ലാം നോക്കി.... നോ രക്ഷ...!!! എവിടെയോ ഒരു വഴിതടയല്‍ സമരം പോലെ...!!!” വിത്സു ഭാവാഭിനയത്തിന്റെ അകമ്പടിയോടെ പറഞ്ഞൊപ്പിച്ചു.
“എന്തായാലും വാ... നമുക്ക് നടക്കാം... റബര്‍ത്തോട്ടമല്ലേ ചുറ്റും...!!! സമയവും അവസരവും നോക്കി വീണ്ടും ശ്രമിക്കാം...!!!“ എന്ന് കൂടി പറഞ്ഞുകൊണ്ട് അയാള്‍ മുന്നേ നടന്നു. ഞാനും അയാളെ പിന്‍ഗമിച്ചു. സെകന്റ്കള്‍ക്കുള്ളില്‍ അയാള്‍ വീണ്ടും പൂറകിലായി.

വിത്സുവിന്റെ പ്രശ്നത്തേക്കുറിച്ചിപ്പോള്‍ ആര്‍ക്കും മനസിലാക്കാന്‍ കഴിയില്ലാ...!!! അല്ലെങ്കില്‍ തന്നെ, ആരും പരീക്ഷിച്ചിട്ടില്ലാത്തൊരു പരീക്ഷണമല്ലേ എന്റെ തങ്കപ്പെട്ട അമ്മായി വിത്സുവിന്റെ ശരീരത്തില്‍ നടത്തിയത്. ഇപ്പോള്‍ വിത്സുവിന്റെ ആ അവസ്ഥ അറിയാവുന്നവര്‍ രണ്ടു പേര്‍... - പാവം വിത്സുവും... മുകളിലിരിക്കുന്നവനും...!! പ്രശ്നങ്ങളുടെ സത്യാവസ്ഥ അറിയാവുന്നരും രണ്ട് പേര്‍... - എന്റെ നല്ലോരമ്മായിയും... മുകളിലിരിക്കുന്നവനും...!! വിത്സുവിന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങള്‍ മനസിലാക്കണം - ആഫ്രിക്കക്കാരന്‍ അയച്ച ഡല്‍ഹീഗുണ്ടാ തല്ലാനായി ഒരു വശത്ത്...., കുപ്രശസ്ത എഴുത്തുകാരന്‍ തൊപ്പി പണ്ട് പറഞ്ഞതുപോലേ, ഒരു പ്രകൃതിയുടെ കോള്‍ - വിളി കേള്‍ക്കാതെ - മറുവശത്ത്. ഡല്‍ഹീപ്രശ്നം രണ്ട് തല്ലു കിട്ടിയാല്‍ തിരുന്നതാണ് പക്ഷെ ഇത് ഇപ്പോ....!!!!

പ്രശ്നങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെ ആണെങ്കിലും... വിത്സു ജോലിയോടുള്ള ആത്മാര്‍ഥതയെ മുന്‍‌നിര്‍ത്തി... എനിക്കായി പറഞ്ഞു വച്ച ആ പെണ്ണിനെ കാണിച്ചു തന്നിട്ടേ പോകൂ എന്ന വാശിയില്‍ തന്നെയായിരുന്നു. കിഴക്കാം തൂക്കായി വടക്കോട്ട് ചാഞ്ഞു കിടക്കുന്ന ആ റബര്‍ത്തോട്ടത്തിലൂടെ ഞങ്ങള്‍ ഒരു വ്വാല്‍കിംഗ് (ല്‍ - സൈലന്റാണേ..!!!) നടത്തി...!! ഇടക്കിടെ ചില റബര്‍കുഴികളില്‍ സമയ-സന്ദര്‍ഭങ്ങളെ മിസ്സാക്കാതെ വിത്സു പ്രകൃതിയുടെ വിളി കേള്‍ക്കാനായി... എല്ലാം കൂര്‍പ്പിച്ച് കുത്തിയിരുന്നു..!!! എന്നാല്‍ ഫലത്തില്‍ പറയാന്‍... പ്രശ്നം വഴിതടയല്‍ പോലെ എന്തോ ഒന്ന്....!!!!

അവസാനം ഞങ്ങള്‍ ആ കേസില്ലാ വക്കീലത്തിയുടെ പടിവാതിലക്കല്‍ എത്തിനിന്നു. ഗേറ്റില്‍ ഒരു കൂറ്റന്‍ കറുത്ത ബോര്‍ഡില്‍ ബ്ലാക്ക് കളറുകൊണ്ടെഴുതിയിരിക്കുന്നു.: മിസ്സ്.ആമ.എമ്മേ.എല്ലെല്‍.ബി...!!!
ഞാനൊരു നിമിഷം അന്തിച്ചു... “ആമയോ...?”
വിത്സു അത് വിശദീകരിച്ചു.. “ആമയല്ലാ... അത് ആമി എന്ന് തന്നെയായിരുന്നു... ഏതോ കേസു കൊടുത്തയാള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസിന്റെ പോക്കില്‍ ഒരു മാറ്റവും കാണാത്തതില്‍ സംദുഷ്‌ടനായി... ചെയ്താതാ..., ആമിയുടെ വള്ളി.. പൊട്ടിച്ചു... അങ്ങനെ ആമയായതാ...!!!”
ശരിയാണ്... വള്ളി ആരോ മായിച്ച് കളഞ്ഞിരിക്കുന്നത് കാണാം. എനിക്ക് സന്തോഷമായി.

ഞാന്‍‍ ആമിയുടെ വീടിന്റെ നടുമുറ്റത്തേക്ക് വലതുകാലെടുത്ത് വച്ചതും നാലുപാടും നിന്നും എന്തൊക്കെയോ എന്റെ ശരീരത്തില്‍ വന്ന് വീഴുന്നതായി ഞാനറിഞ്ഞു...
“ഹൊ... സ്വര്‍ഗ്ഗത്തില്‍ നിന്നും പൂക്കള്‍ വര്‍ഷിക്കുന്നവോ..!!!??? പക്ഷെ ഈ വര്‍ഷിക്കുന്ന പൂക്കള്‍ക്കിതെന്തേ ഒരു മാതിരി ചീമുട്ടയുടേയും ചാണകത്തിന്റേയും ഒക്കെ മണം...??”
എനിക്കൊന്നും മനസിലായില്ലാ...!!! സംശയനിവാരണത്തിനായി ഞാന്‍ തിരിഞ്ഞ് വിത്സുവിനെ നോക്കിയപ്പോള്‍ കണ്ടത്... വന്ന വഴി മറന്ന്... കണ്ട വഴിയേ.... ഓടുകയാണ് വിത്സു. പുറകേ അതാ... ആ ഡല്‍ഹീക്കാരന്‍ എ.ബി. എന്ന ക്വട്ടേഷങ്കാരനും.
അപ്പോള്‍ ഈ ചീമുട്ടയും ചാണകവും...? അത് ഡല്‍ഹീക്കാരന്റെ മറ്റൊരു സൂത്രപ്പണിയായിരുന്നു... വക്കില്‍ ആമി വളരെ ബുദ്ധിമുട്ടി തോല്‍പ്പിച്ചു കൊടുത്ത ആമിയുടെ ചില പ്രിയങ്കരരായ ക്ലൈന്റ്സിന്റെ ഉപഹാരമായിരുന്നു... ഈ അത്ഭുതവര്‍ഷം...!!!

കാ‍ര്യങ്ങളുടെ ഒളിഞ്ഞിരുന്നുള്ള നില്‍പ്പ് മനസിലായ ബുദ്ധിമാനായ ഞാന്‍.... “ഗോഡ് ഫാദര്‍”ലെ മുകേഷിനേപ്പോലെ തല ആകാശത്തിലേക്ക് ചെരിച്ച് ഓടുകയായിരുന്നു....!!! ഹോ... ബസുകൂലി പോലും ലാഭിച്ച്...., സകലപ്രതീക്ഷകളെയും തകിടം മറിച്ച്...., പ്രതീക്ഷച്ചതിലും ഒരുപാട് നേരത്തെ.... ഞാനെന്റെ വീടിന്റെ പടിവാതിലില്‍ അഭയം പ്രാപിച്ചു.

ഇനിയെന്ത്.... ഇനിയെങ്ങനെ എന്റെ വിവാഹം.... ആരിനി ബ്രോക്കര്‍.... അങ്ങനെ ഒരുപാട് ഒരുപാട് ചോദ്യങ്ങള്‍ മനസില്‍ കുമിഞ്ഞ് കൂടിയ ആ നേരത്ത് അമ്മ അമ്മായിയൂടെ അകമ്പടിയോടെ രംഗപ്രവേശം നടത്തി.
അമ്മയൂടെ ആദ്യ ചോദ്യത്തിനു മുന്‍പേ അമ്മായി വാ തുറന്നു...
“എങ്ങനെയൂണ്ടെടാ...???? ങ്ഹേ... ങ്ഹു...” ഒരു ആക്കിയുള്ള ചോദ്യം...
എങ്ങനെയൂണ്ടെടാ എന്നോ...? അതിന് ഉണ്ണാന്‍ പോയിട്ട്... പച്ചവെള്ളം പോലും കൂടിക്കാനുള്ള അവസരം കിട്ടിയില്ലാ എന്ന് ഞാന്‍ എങ്ങനെ അമ്മയുടേയും അമ്മായിയുടേയും മുഖത്ത് നോക്കി പറയും..? ഞാന്‍ വാക്കുകള്‍ കിട്ടാതെ പരവശനായി.... അല്ലെങ്കില്‍ തന്നെ ഓടി ഓടി അവശനായിരുന്നു...!!! “അമ്മായി, ആദ്യം ഇത്തിരി വെള്ളം കൊണ്ടുവാ... എന്നിട്ട് വിശദമായി പറയാം ഞാന്‍..”
അമ്മായി വെള്ളത്തിനായി അടുക്കളയിലേക്ക് കുട്ടിയാന കണക്കെ നടന്നു. ഞാന്‍ മഴയെ കാക്കുന്ന വേഴാമ്പലിനെപ്പോലെ വെള്ളം കാത്തിരുന്നു...!!! അമ്മ കഥകള്‍ കേള്‍ക്കാന്‍ ചെവിക്ക് മൂര്‍ച്ച കൂട്ടി നിന്നു...!!! അമ്മായി വെള്ളവുമായി വന്നു...!! ഞാന്‍ കന്നുകാലി കാടിവെള്ളം കൂടിക്കുന്ന ലാഘവത്തോടെ വെള്ളം അകത്താക്കി...! ഞാന്‍ കഥകള്‍ പറഞ്ഞു തുടങ്ങി....!!! അമ്മയുടേയും അമ്മായിയുടേയും വാകള്‍ പൊളിഞ്ഞ് പൊളിഞ്ഞ് ഡിഷ് ആന്റ്റീനാ മാതിരിയായി... കണ്ണുകള്‍ ത്രി-ഡി വ്യൂവിലായി...!!! കഥ വന്ന് വന്ന് ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥ വരെയെത്തും മുന്‍പേ... അമ്മ മുറ്റത്തേക്ക് മൂക്ക് മുത്താന്‍ തയാറെടുത്തുകൊണ്ട് നെഞ്ചത്തൊന്നാഞ്ഞടിച്ചു... പിന്നെ പതിയെ ചരിയാനൊരുങ്ങി... എന്നാല്‍ അമ്മയേ തോപ്പിച്ചുകൊണ്ട് അമ്മായി ബോദം പോലും കളഞ്ഞ്.... പച്ചചാണകത്തില്‍ ചക്കപ്പഴം വീണ ശബ്‌ദത്തോടെ... മുറ്റത്തേക്ക് ഫാളിംങ്ങ് ഡൌണ്‍ ആയി...!!! ഞാന്‍, ഇനി എന്ത് എന്നറിയാതെ കുന്തം വിഴുങ്ങിയ മാതിരി നിലത്ത് കുത്തിയിരുന്നു.

** ** **

ഈ സമയത്ത്... കാഞ്ഞാര്‍ എന്ന എന്റെ കൊച്ചുഗ്രാമത്തിന്റെ വിരിമാറിലെ ഒരു മുറുക്കാന്‍ കടയില്‍ നിന്നുകൊണ്ട്.... അയാള്‍ അടുത്ത് നിന്ന കള്ളുചെത്തുകാരന്‍ കുട്ടപ്പനോട് ചോദിച്ചു... “ഈ കള്ളഭൂമി പത്രാധിപരുടെ വീടെവിടെയാ....!!!!????“

....... (തുടരും)

Comments

Popular posts from this blog

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന

അരാണവള്‍...?

അവള്‍ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നത് കൊണ്ടാണ്, അവള്‍ കരയുമ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോകുന്നത്. മാത്രമല്ല ഞാന്‍ കരഞ്ഞാല്‍ അവളുമുണ്ടാവും എന്നോടൊപ്പം കരയാന്‍. ഞാന്‍ ചിരിച്ചാല്‍ അവളുമുണ്ട് എന്നോടൊപ്പം ചിരിക്കാന്‍. സ്നേഹത്തിന്റെ പര്യായമാണവള്‍, എന്റെ സഹയാത്രിയാണവള്‍, എന്റെ കൂട്ടുകാരിയാണവള്‍, എന്റെ എല്ലാമാണവള്‍. ഞങ്ങളുടെ സ്നേഹത്തില്‍ ലോകം അസൂയപ്പെടുന്നുണ്ടെന്നു തോന്നുന്നു. ചിലപ്പോ‍ള്‍ ദൈവം പോലും എന്ന് തോന്നിപോകുന്നു... അതിനാലല്ലേ പലപ്പോഴും ഞങ്ങളെ രണ്ടു ദിശകളിലാക്കി വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. പള്ളിയങ്കണത്തില്‍, സക്രാരിമുന്നില്‍ അവള്‍ മുട്ടുകുത്തി നില്‍ക്കുന്നത് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ്. ഇന്ന് ഞാന്‍ വലിയവനാകുന്നതിനുള്ള കഠിനപ്രയത്നത്തിലാണ്. കാരണം നാളെ എന്ന നല്ല നാളില്‍ അവള്‍ക്ക് എല്ലാ സന്തോഷങ്ങളും നല്‍കാന്‍ എനിക്കു കഴിയണം എന്ന് ഞാനാഗ്രഹിക്കുന്നു. നാളെ ലോകത്തിന്റെ ചലനത്തില്‍ ഞാന്‍ അവളില്‍ നിന്നും ഏഴ് സാഗരങ്ങള്‍ക്കപ്പുറമായാലും അവള്‍ക്കെന്നെയോ, എനിക്കവളെയോ മറക്കാനാവില്ല. അല്ല... എന്തുക്കൊണ്ടാണിങ്ങനെ...? ഉത്തരത്തിനായി എനിക്ക് അധികം ചിന്തിക്കേണ്ടതില്ല. പത്ത് മാസം വയറ്റില്‍ ചു