Skip to main content

കിളിക്കൂട്ടില്‍ കലപില കലപില

“മലയാളം ഒരു സാന്ത്വനം” കമ്യൂണിറ്റിയുടെ മുംബയ് മീറ്റ് ഇക്കഴിഞ്ഞ നവംബര്‍ - 9ആം തിയതി ലതചേച്ചിയുടെ വീട്ടില്‍ കൂടിയതിന്റെ പശ്ചാത്തലത്തില്‍ എഴുതി തുടങ്ങിയ നുണകഥയുടെ ആദ്യഭാഗം. പങ്കെടുത്തവര്‍: അമ്മക്കിളി (ലതചേച്ചി), ഉണ്ണിക്കിളി (ഉണ്ണിയേട്ടന്‍), സച്ചി-സച്ചിന്‍, സുര്‍-ജ് (സൂരജ്), പൂച്ച (വില്‍‌സണ്‍), പൂച്ചി (ബെന്‍സി), ലോലന്‍ (വിജില്‍), ലോലി (സിന്ധു), അശു (അശ്വതി), രഞ്ജി (രഞ്ജിത്), പിന്നെ ഞാന്‍ (വാഴ).



കലാസ്നേഹികളെ,

കഥ ആരംഭിക്കും മുന്‍പ് ഈ കഥയിലെ കഥയും കഥാപാത്രങ്ങളേയും കുറിച്ച് ചിലത് പറഞ്ഞോട്ടെ....! കഥ - അത് ഞാന്‍ തല്ലിക്കൂട്ടിയതാണെങ്കിലും സത്യത്തോട് സാമിപ്യം പുലര്‍ത്തുന്നു എന്ന് തോന്നുന്നുവെങ്കില്‍ അത് മനപൂര്‍വമായിരിക്കുമെന്ന് കരുതി വിട്ടുകളയുക...!! കഥാ-പാത്രങ്ങള്‍ - ഹാ...!! കഥയെക്കുറിച്ച് ഞാന്‍ പറഞ്ഞല്ലോ...! പിന്നെ പാത്രങ്ങള്‍..., അത് കഥ നടക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന്റെയോ, അല്ലെങ്കില്‍ അടുത്ത വീട്ടില്‍ നിന്നും വാടകക്ക് എടുത്തതോ, അതുമല്ലെങ്കില്‍ എവിടെ നിന്നെങ്കിലും അടിച്ചു മാറ്റിയതോ ആവാം...! അതിനെ കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ലാ...!! എന്നാലിനി കഥ തുടങ്ങാം....!!!

“കിളിക്കൂട്ടില്‍ കലപില കലപില”

“ഹോ... അതിരാവിലെ മൂന്നരക്ക് എഴുന്നേറ്റ് തുടങ്ങിയ പണിയാ... ഇതു വരെ ഒരിടത്തും എത്തിയിട്ടില്ല...!!” ഉണ്ണിക്കിളി മനസില്‍ സ്വയം പ്‌രാകി. എപ്പോഴും ഇങ്ങനെ ചിലച്ചോണ്ടിരിക്കുന്ന പെണ്‍കിളിയുടെ ചിലക്കലിന് ഇത്തിരി അറുതി കിട്ടാനും... അതു വഴി ഇത്തിരി സമാധാനം കിട്ടാനും വേണ്ടിയാണ് ഇല്ലാത്ത കാശും കളഞ്ഞ് വീട്ടില്‍ ഇന്റര്‍-നെറ്റ് എടുത്തത്. എന്നിട്ടിതിപ്പോള്‍ അതിലും വലിയ പാരയായി. ഇന്റര്‍നെറ്റില്‍ ആരെയെങ്കിലും ഒക്കെ കത്തിവച്ച് കൊന്നോട്ടെ...! അങ്ങനെ മക്കളുടെ അമ്മകിളിയുടെ ചിലക്കല്‍-അസുഖം ഒരു പരുധി വരെ കുറയുമെന്നുമായിരുന്നു കരുതിയത്...!! എന്നിട്ടിപ്പോള്‍ സംഭവിച്ചതോ...!!!?? ആരോടൊക്കെയോ കത്തി വച്ച് കത്തി വച്ച്...., അവസാനം അവരെല്ലാം കൂടി ഇങ്ങോട്ടേക്ക് എഴുന്നെള്ളുന്നു എന്ന അവസ്ഥ വന്നു. ആ അവസ്ഥയില്‍ കഷ്‌ടപ്പാട് മുഴുവന്‍ എനിക്കാണല്ലോ...!!! എന്നും ആറ് മണിക്ക് എഴുന്നേറ്റ് മക്കളുടെ അമ്മകിളിക്ക് ചായ ഉണ്ടാക്കി വച്ചിട്ട്.. അമ്മക്കിളിയെ വിളിച്ചെഴുന്നേല്‍പ്പിക്കണം, പിന്നെ രാവിലെ കഴിക്കാനായി എന്തെങ്കിലും ഉണ്ടാക്കണം, അതും കഴിഞ്ഞ് ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും റെഡിയാക്കിയിട്ടു വേണം ഓഫീസിലേക്ക് പോകാന്‍...!! അത് അത്ര വലിയ കാര്യമല്ലാ ഇന്ന് തനിക്ക്..., അത് ഒരു ശീലമായി പോയില്ലേ...!! എന്നാലിന്നിപ്പോളോ...!!!??? ചിന്തക്ക് തീ പിടിപ്പിച്ച്, ആളിക്കത്തുന്നതിനിടയില്‍... കാളനുള്ള സാധനസാമഗ്രികള്‍ അരിയുകയാണ് ഉണ്ണിക്കിളി. അതിനിടയില്‍ മക്കളുടെ അമ്മക്കിളി കൂറക്കം വലിച്ച് കിടന്ന് ഉറങ്ങുന്ന തന്റെ മണിയറയിലേക്ക് ഉണ്ണിക്കിളി ഒന്ന് എത്തി നോക്കി. “ഇല്ലാ... എഴുന്നേറ്റിട്ടില്ലാ...!! എഴുന്നേല്‍ക്കുന്നതിനു മുന്‍പ് ചായ റെഡിയാക്കണം..!!” പെട്ടന്നാണ് അത് സംഭവിച്ചത്... അതാ അമ്മക്കിളി ഉണരാന്‍ തുടങ്ങുന്നു...!!! ഉണ്ണിക്കിളിയുടെ മനസില്‍ പെരുമ്പറ മുഴങ്ങി...!! ചാ‍യ റെഡിയാവും മുന്‍പ് അമ്മക്കിളി എഴുന്നേറ്റാല്‍ ഇന്നത്തേ ദിവസം ആന കയറിയ കരിമ്പിന്‍കാട് പോലെയാവും എന്നത് നൂറ് ശതമാനം ഉറപ്പ്. അതുണ്ടാവാതിരിക്കേണ്ടത് തന്റെ ആവശ്യമായതിനാല്‍, കാളനായി മുറിച്ചു കൊണ്ടിരുന്ന മത്തങ്ങ നിലത്തേക്ക് വലിച്ചെറിഞ്ഞ് ഉണ്ണിക്കിളി പള്ളിയറയിലേക്ക് ഓടി.

ഉണരാന്‍ ഒരുങ്ങിയ അമ്മക്കിളിയുടെ തോളത്ത് തട്ടികൊണ്ട്, ഉണ്ണിക്കിളി താരാട്ട് പാടി.... “ഉണ്ണീ വാ.. വാവോ... മണ്ണുണ്ണീ വാ.. വാവോ... !!!” വേളി കഴിഞ്ഞ് അദ്യകാലങ്ങളില്‍ ഈ പാട്ടെല്ലാം അമ്മക്കിളി തനിക്കായി പാടിയിരുന്നതാണല്ലോ എന്ന് നെടുവീര്‍പ്പോടേ ഉണ്ണിക്കിളി ഓര്‍ത്തു. അങ്ങനെ അമ്മക്കിളി പാടിയിരുന്ന മറ്റൊരു ഗാനമായിരുന്നു... “ഉണ്ണികളെ ഒരു കഥ പറയാം...” എന്ന് തൂടങ്ങുന്നത്. എന്നാല്‍ പിന്നെ പിന്നെയാണ് താന്‍ അതിലെ “ഉണ്ണികളേ...” എന്ന ബഹുവചനം ശ്രദ്ധിച്ചതും ആ പാട്ട് വേണ്ടാ എന്ന് പറഞ്ഞതും...!! ങ്ഹാ.. അതൊക്കെ ഒരു കാലം...!!! ഉണ്ണിക്കിളിയുടെ ആ താരാട്ടുപാട്ടിന്റെ മധുരിമയില്‍ മക്കളുടെ അമ്മക്കിളി, ഉണ്ണിക്കിളി പാടിയ താരാട്ട് പാട്ടിന് ചേര്‍ന്ന്, ഈണത്തില്‍ കൂറക്കം വലിച്ച് ഉറക്കത്തിന്റെ പടുകുഴിയിലേക്ക് തെന്നി മറിഞ്ഞ് വീണു. ഉണ്ണിക്കിളി വീണ്ടും അടുക്കളയെ ലക്ഷ്യമാക്കി നീങ്ങി...!!!

ക്ലോക്കില്‍ ഒന്‍പതോ പത്തോ തവണ ബെല്ലടിച്ചു...!! അമ്മക്കിളി കിടക്കപ്പായയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന്, ഒന്നു കൂടി ഉറക്കത്തിന്റെ ഇറക്കത്തിലേക്ക് തലകുത്തി വീഴാന്‍ ഒരു വിഫലശ്രമം നടത്തുകയാണ്..! നോ രക്ഷ..!! ഇനി എഴുന്നേല്‍ക്കുകയല്ലാതെ വേറെ രക്ഷയില്ലാ...!!! “ഉണ്ണിയേ-‘ഠോ‘...!! ചായ് തന്നോളൂ-‘ഠോ’...!!! ഞാന്‍ എഴുന്നേറ്റൂ-‘ഠോ’....!!” അമ്മക്കിളി കാക്കയുടെ സ്വരത്തില്‍ അടുക്കളയെ ഉന്നം വച്ച് പറഞ്ഞു. അതാ ഉണ്ണിക്കിളി ചായയുമായി വരുന്നു..! “ഉണ്ണിയേ-‘ഠോ‘...!! ആ ചായ അങ്ങട് വച്ചോളൂ-‘ഠോ‘...!! ഇന്ന് അവരെല്ലാം കൂടി തിന്നുമുടിക്കാനായിട്ട് എഴുന്നെള്ളാമെന്ന് പറഞ്ഞിട്ടുള്ളതല്ലെ... ഒന്ന് പല്ല് തേച്ചേക്കാ...!! എന്നിട്ട് ഞാന്‍ ചായ കുടിച്ചോളാ-‘ഠോ‘...!! ഉണ്ണിക്കിളി കട്ടിലിനരുകിലെ മേശയില്‍ ചായയും വച്ച് തിരിഞ്ഞു നടന്നു കൊണ്ട് മനസില്‍ ഇങ്ങനെ പറഞ്ഞു... “ഈ ‘സിംഗിള്‍-ബ്രിഡ്‌ജ്’-ല്‍ (ഒറ്റപ്പാലം) നിന്നും പെണ്ണു കെട്ടിയാലുള്ള കുഴപ്പം ഇതാ - എന്തു പറഞ്ഞാലും അവസാനം ഒരു പടക്കം കാണു! -‘ഠോ‘...!!“ ഈ പടക്കം കേട്ട് കേട്ട് എന്റെ ചെവിയുടെ മെയിന്‍ ഡ്രംസില്‍ തൂള വീണു തുടങ്ങി. എന്തെങ്കിലും പറയാന്‍ പറ്റുമോ...? പറഞ്ഞാല്‍ പിന്നെ ഉള്ള സൈഡ് ഡ്രംസ് അവള്‍ കുത്തിപ്പൊട്ടിക്കാനും സാധ്യത ഉണ്ട്...!!!

അമ്മക്കിളി വാഷിംഗ് ബേയ്സനെ ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍... ഇടക്കുള്ള റുമിലൂടെ കടന്ന് അവിടെ ഇരുന്ന കമ്പ്യൂട്ടറിന്റെ മെയിന്‍ സ്വച്ചില്‍ ഒന്ന് അമര്‍ത്തിയിട്ടു നടന്നു. ഇപ്പോള്‍ ഒന്ന് ഓണാക്കിയാലേ വൈകുന്നേരം ചായ കുടിക്കുന്ന സമയമാകുമ്പൊളേക്കും എങ്കിലും എല്ലാവരോടും ഒന്ന് ഗുഡ്-മോര്‍ണിംഗ് പറയാന്‍ കഴിയൂ. അത്രക്കാണേ കമ്പ്യൂട്ടറിന്റെ സ്പീഡ്. ഒരു “സുപ്രന്‍“ അടിക്കാന്‍ ഓരോ അക്ഷരത്തിനും ഓരോ മണിക്കൂര്‍ വീതം എന്ന കണക്കില്‍ കുറഞ്ഞത് മൂന്ന് മണിക്കുര്‍ എങ്കിലും വേണം...! എന്നാല്‍ പോലും സമയാസമയങ്ങളില്‍ വന്ന് എല്ലാ പാ‍രകളിലും തന്റെ കൈപുണ്യം കാട്ടുന്ന ആ മഹാമനസ്കതക്ക് മുന്നില്‍ കമിഴ്ന്ന് കിടന്ന് വണങ്ങിയാലും കുറഞ്ഞ് പോകില്ലാ...!! വാഷിംഗ് ബേയ്സനരുകില്‍ ഇരുന്ന ബ്രേഷും പേസ്റ്റും എടുത്ത് അമ്മക്കിളി തന്റെ കര്‍തവ്യത്തിലേക്ക് കടന്നു. ഇടക്കിടെ മാത്രമേ ഈ കര്‍തവ്യം താന്‍ ചെയ്യുന്നുള്ളു എന്നതു കൊണ്ട് തന്നെ 37 കൊല്ലം പഴക്കമുള്ള ബ്രെഷ് ഇപ്പോഴും പുത്തനായി തോന്നുന്നു. വെളുത്ത് നരച്ച പല്ലില്‍ തന്റെ കരവിരുത് കാട്ടുന്നതിനിടയില്‍ അമ്മക്കിളി തന്റെ മക്കളെ അടുത്ത പരിസരത്ത് ഒന്ന് തിരഞ്ഞു.

മൂത്തവന്‍ - സച്ചി, അതാ കണ്ണാടിക്കു മുന്നില്‍ തന്റെ നീണ്ട തലമുടിയുടെ നീളം അളക്കുന്നു. ഇന്നലെ രാത്രിയില്‍ അളന്നപ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്നും എത്ര കൂടി നീളം കൂടി എന്നതാണ് സച്ചി അറിയാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ സച്ചിയുടെ മുഖം കാണണമെങ്കില്‍ ആദ്യം മുടി പിടിച്ച് മാറ്റി, ഒരു സൈഡിലാക്കി കമ്പി ഇട്ട് വലിച്ച് കെട്ടണം...! അങ്ങനെ മുടി മാറ്റി മുഖം കാണാന്‍ ആഗ്രഹിക്കുന്നവരോട് ഒരു വാക്ക്. ആ മുടിക്കുള്ളില്‍, ആ മുഖത്ത് , മുപ്പത്തി രണ്ട് പല്ലും കാണാന്‍ കഴിയും വിധം തുറന്ന് പിടിച്ചിരിക്കുന്ന - (ചിരിക്കുകയാണ് താന്‍ എന്നാണ് കക്ഷിയുടെ വാദം) - ഒരു “വാ” കാണാം...! ആരും ഞെട്ടരുത്...!!!

ഇളയവന്‍ സുര്‍-ജ് (സുര്‍ എന്ന് പറഞ്ഞാല്‍ താളം). കക്ഷി അതാ കുളിമുറിയിലിരിക്കുന്ന വലിയ ഡ്രമ്മില്‍ കയറി, കഴുത്തൊപ്പം വെള്ളത്തില്‍ മുക്കി, “മുങ്ങലാസനം“ നടത്തുന്നു. കക്ഷി കര്‍ണാടക് സംഗീതം പടിക്കുന്നതിന്റെ ഭാഗമാണീ പരിപാടി. കഴുത്തൊപ്പം വെള്ളത്തില്‍ കിടന്ന് കര്‍ണാടകയിലെ സംസാരഭാഷയായ കന്നഡയില്‍ “അ, ആ, ഇ, ഈ മുതല്‍ ശ, ഷ, സ, ഹ, റ, വരെ താളത്തില്‍ വായിച്ച് പഠിക്കുകയാണ് ഈ മുങ്ങലാസനം വഴി ചെയ്യുന്നത്.

അമ്മക്കിളി സ്വയം തന്റെ പല്ലില്‍ കാട്ടിയ കരവിരുതുകള്‍ നന്നായോ എന്ന് കണ്ണാടിയില്‍ നോക്കി ഉറപ്പ് വരുത്തിയതിനു ശേഷം പോയി ചായ മോന്തി കുടിച്ചു. ഇനി അടുക്കളയില്‍ എന്തൊക്കെ ആയീ എന്ന് നോക്കണം. എല്ലാം താന്‍ തനിയെ ഉണ്ടാക്കിയതാന്ന് പറയേണ്ടതാ...! അപ്പോള്‍ പിന്നെ ഉണ്ണിയേ‘ഠ’നോട് ചോദിച്ച് പേരെങ്കിലും പഠിച്ച് വച്ചില്ലെങ്കില്‍ പാരയാവും.

അടുക്കളയില്‍ ഉണ്ണിക്കിളി ഇതിനോടകം എല്ലാ കറിക്കുട്ടുകളും മറ്റും ശരിയാക്കിയിരുന്നു. അമ്മക്കിളി അടുക്കളയില്‍ കടന്ന പാടെ ആകെ രംഗം ഒന്ന് വീക്ഷിച്ചു....!! അപ്പോളാണ് കണ്ടത്.. ഒരു വലിയ പൈനാപ്പിള്‍ വെയ്സ്റ്റ് ബോക്സില്‍ കളഞ്ഞിരിക്കുന്നു...!!! “ഉണ്ണിയേ-‘ഠോ’...!!! എന്തായിത്...?! ഇങ്ങനെ നശിപ്പിക്കല്ലേ-‘ഠോ’..!!” ഉണ്ണികിളി കാര്യം ഇങ്ങനെ അവതരിപ്പിച്ചു... “അതിന് കിളിയേ, ആ പൈനാപ്പിള്‍ ചീത്തയായതാ...!! അത് മേടിച്ചിട്ട് മൂന്ന് ആഴ്ച്ചയോളമായാരുന്നു...!! ആകെ ചീത്തയായതിനാലാന്നേ ഞാന്‍ അത് കളഞ്ഞത്...!!” അത് കേട്ട് മനസിലാക്കാന്‍ അമ്മകിളി സന്മനസ് കണിച്ചില്ലാ..!! “അതേയ്..., ഉണ്ണിയേ-‘ഠോ’..., ഇത് കൊണ്ട് ഒരു കാര്യം ചെയ്യ്-‘ഠോ’.. എന്തെങ്കിലും ഒക്കെ ഈ പൈനാപ്പിളിന്റെ കൂടെ അരിഞ്ഞിട്ട് ഒരു കറിയുണ്ടാക്ക്.-‘ഠോ’..!! അതേയ്..., ഇന്ന് വരുന്നവരേ..., ഉണ്ണാനല്ല-‘ഠോ’ വരുന്നേ... നശിപ്പിക്കാനാ-‘ഠോ’ അവര് വരുന്നേ...!!! അവര്‍ക്കപ്പോള്‍ ഇതൊക്കെ മതീ-‘ഠോ’...!! ഉണ്ണിയേ‘ഠ‘നിതുകൊണ്ട് എന്തെങ്കിലും ഒരു കറി ഉണ്ടാക്ക്-‘ഠോ’... എന്നിട്ട്..., എന്ത് പോലെ ആവുന്നോ.. ആ രീതിയില്‍ നമുക്ക് പേരിടാ-‘ഠോ’...!!!” ഉണ്ണിയേട്ടന്‍ അനുസരിക്കാന്‍ തയ്യാറായികൊണ്ട് വേയ്സ്റ്റ് ബോക്സില്‍ നിന്നും ആ അളിഞ്ഞ പൈനാപ്പിള്‍ എടുത്ത് മുറിച്ച് ഒരു കറിയുണ്ടാക്കി. ഏതാണ്ട് കാളന്‍ പോലെ ആണിത് എന്ന് മനസിലാക്കിയ ഉണ്ണിക്കിളി അതിന് പൈനാപ്പിള്‍ കാളന്‍ എന്ന പേരും ഇട്ടു...!!! പപ്പടവും പായസവും ഉണ്ടാക്കി...!!! എല്ലാം റെഡി.. ഇനി എല്ലാം അനുഭവിക്കാന്‍ ആളെത്തിയാല്‍ മാത്രം മതി...!!!

* * * * * * * * *
മുംബയിലെ ദാദര്‍ - പ്രഭാദേവി ഭാഗത്തെ ഒരു അമ്മകിളിക്കൂട്ടില്‍ ഇതൊക്കെ അരങ്ങ് തകര്‍ക്കുമ്പോള്‍... മറ്റ് ചിലയിടങ്ങളില്‍ നടന്നതോ..!!!???

* * * * * * * * *

സമയം രാവിലെ നാലര കഴിഞ്ഞ് ഏഴ് മിനിറ്റ്...., പൂച്ച & പൂച്ചി, താനെയിലെ (താനെ എന്നത് സ്ഥലപ്പേരാ) ഒരു കാട്ടുപ്രദേശത്ത് നിന്നും ചൂട്ടും കത്തിച്ച് പിടിച്ച് താനെ റയില്‍‌-വേ സ്റ്റേഷനെ ലക്ഷ്യം വച്ച് പമ്മി പമ്മി നടക്കുന്നു....!!! മുന്ന് ദിവസമായി പൂച്ച വീട്ടില്‍ അടുപ്പില്‍ തീ കണ്ടിട്ട്....!!! ഇന്ന് നല്ലൊരു ഊണ് കിട്ടുമെന്ന വിശ്വാസത്തിലാണ് പൂച്ചയും പൂച്ചിയും മുന്ന് ദിവസമായി വയറും കാലിയാക്കി കാത്തിരിക്കുന്നത്...!! പൂച്ചയുടെ വയര്‍, ദിനേശ് ബീഡി സ്ഥിരമായി വലിക്കുന്ന അപ്പാപ്പന്റെ കവിള്‍ കണക്കെ ഉള്ളിലേക്ക് വലിഞ്ഞു. എങ്ങനെ വലിയാതിരിക്കും...., മൂന്ന് ദിവസമായിട്ട് എയര്‍ അല്ലാതെ മറ്റൊന്നും അകത്തേക്ക് വലിക്കുന്നില്ലാല്ലോ കക്ഷി.

* * * * * * * * *

ലോലന്‍ & ലോലി. ലോലന്റെ കൂടെ പോകുകയാണെന്ന് പറഞ്ഞാല്‍, “വേണമെങ്കില്‍ നീ വീട്ടില്‍ നിന്നും എവിടെക്കെങ്കിലും ഒളിച്ചോടിക്കോ, എന്നാലും ലോ-ലവന്റെ കൂടെ കറങ്ങാന്‍ പോകേണ്ടാ“ എന്നും പറഞ്ഞ്, മോന്തക്കൊരു വീക്കും തന്ന് വീട്ടിലിരുത്തുമെന്നുറപ്പുള്ളതിനാല്‍, ലോലി ഒരു കൂട്ടുകാരിയുടെ വീട്ടില്‍ പോകുകയാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ചാടി. പാതി വഴിയില്‍ കാത്തു നിന്ന ലോലന്‍ ലോലിയെ പിക്ക് ചെയ്തു. (തെറ്റിദ്ധരിക്കല്ലേ...).!!! അമ്മക്കിളിയുടെ വീട്ടില്‍ വെള്ളം കുടിക്കാന്‍ കിട്ടിയില്ലെങ്കിലോ എന്നൊരു പേടി മാത്രമാണ് ലോലനെ അലട്ടിയിരുന്ന ഏക പ്രശ്നം...!!! ഭക്ഷണം കിട്ടിയില്ലെങ്കിലും ജീവിക്കാം... എന്നാല്‍ വെള്ളം കുടിക്കാതെ ജീവിക്കുക അസാധ്യമെന്നതാണ് ലോലന്റെ നിലപാട്. ലോലിക്ക് ആകെ ഒരു ആക്രാന്തമുള്ളത് ലോലന്റെ കാര്യത്തില്‍ മാത്രമാണ് എന്നുള്ളതിനാല്‍... ലോലി ലോലന്റെ കരപാളികളില്‍ തൂങ്ങി നടന്നു... “ചലോ...ദാദര്‍ - പ്രഭാദേവി...!!”

* * * * * * * * *

അച്ചു... അശു...!!! കോഴിക്കറി തരാമെന്ന് പറഞ്ഞാല്‍ കുറുക്കനോടൊപ്പവും പോകാന്‍ ധൈര്യം കാട്ടുന്ന അശുവായ അച്ചു...!! ഇത്തവണ ആശങ്കയിലായിരുന്നു...!!! അമ്മക്കിളിക്കൂട്ടില്‍ കോഴിക്കറിയോ...? ഹേയ് ..., സാദ്യതയില്ലാ..., എന്നല്ലാ... ഇല്ലാ‍...!!! പിന്നെ പോയിട്ടെന്തു കാര്യം...? ക്യാനഡ കറങ്ങി വന്ന മാണിക്യം ചേട്ടനെ കാണാന്‍ വേണ്ടി പോയതും, പൂച്ച കോഴിക്കറി വാങ്ങി തരാമെന്ന് പറഞ്ഞതു കൊണ്ട് മാത്രമായിരുന്നു....!! എന്നിട്ട്, വാങ്ങി തന്നതോ..., ഉണക്ക “വഡാ-പാവ്”..!!! ഇനി ഇവിടെ എന്ത് കിട്ടുമോ ആവോ....!!?? ആശങ്ക ഉണ്ടെങ്കിലും, മനസിലെ കോഴിപ്രിയം കളയാതെ സൂക്ഷിച്ച്..., അശുവും കൂടി ലോലനും ലോലിക്കും ഒപ്പം.

* * * * * * * * *

രഞ്ജി...!!! വീട്ടില്‍ തനിച്ചാണ്. ഇവിടെ ഇരുന്നാല്‍ ഒന്നുകില്‍ ഹോട്ടലില്‍ നിന്നും കാശ് കൊടുത്ത് ഭക്ഷണം വാങ്ങി കഴിക്കണം. അല്ലെങ്കില്‍ തനിയെ വച്ച് വിളമ്പണം...!! ഇന്ന് ഇങ്ങനെ ഒരു പരിപാടി ഉള്ളതായി അറിവു കിട്ടിയ സ്ഥിതിക്ക് അത് മുതലാക്കുന്നതല്ലേ കൂടുതല്‍ ബുദ്ധി...!!! ബുദ്ധിയുടെ കാര്യത്തില്‍ താനൊരു അപാരകണ്ണിയാണെന്ന് സ്വയം മനസിലാക്കിയ രഞ്ജിയും ദാദറില്‍ എത്താന്‍ തീരുമാനിച്ചു.

* * * * * * * * *

ഈ ഞാന്‍..!!! ഭക്ഷണം എവിടെ ചെന്നാലും കിട്ടും..., പക്ഷെ സ്‌നേഗം... അത് കിട്ടില്ലല്ലോ....!!! വെള്ളം ഏത് ലോലനും കുടിപ്പിക്കും...., പക്ഷെ സ്‌നേഗം... അത് അങ്ങനല്ലല്ലോ....!!! മണി ഏത് പൂച്ചയും അടിക്കും... പക്ഷെ, സ്‌നേഗം..., അത് കാണിക്കില്ലാല്ലോ....!!! കോഴിക്കറി ഏത് അച്ചുവിനും കിട്ടും... പക്ഷെ, സ്‌നേഗം... അത് കിട്ടില്ലല്ലോ....!!! അതോണ്ട് ഞാന്‍ ചിന്തിച്ചു...., “സ്‌നേഗം ഉള്ളതുകൊണ്ടല്ലെ അമ്മകിളി എന്നെ വീട്ടിലേക്ക് ഭക്ഷണത്തിനു ക്ഷണിച്ചത്..!!! ആ സ്‌നേഗത്തിനു മുന്നില്‍ ഞാന്‍ തോറ്റു...! അമ്മകിളി എന്തുണ്ടാക്കി വച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഞാന്‍ തിന്നു തീര്‍ത്തുകൊള്ളാമെന്ന ഉറച്ച തീരുമാനത്തില്‍ ഞാനും യാത്ര തിരിച്ചു..., ദാദര്‍ - പ്രഭാദേവി-അമ്മകിളിക്കുട് മനസില്‍ ധ്യാനിച്ച്...!!!

* * * * * * * * *

സമയം - പകല്‍ പതിനൊന്നര....!!! എല്ലാവരും ഇവിടെ എത്താമെന്നാണ് പറഞ്ഞിരുന്നത്...!!!! ഞാന്‍ അക്ഷമനായി കാത്തു നിന്നു..., ദാദര്‍ സ്റ്റേഷനിലേ തിരക്കില്‍ ഏകനായി...!!! എന്തേ ആരും വരാത്തത്...!!??

(തുടരാ-‘ഠോ‘..!!)

Comments

അപ്പൊ ഞാന്‍ ഒരു തേങ്ങ ഉടക്കാ‍ഠോ... ഠേ...!

ബാക്കികൂടി പോന്നോട്ടേഠോ... കലപില മുഴുവന്‍ പോരട്ടേഠോ... എന്നിട്ട് വ്യക്തമായി അഭിപ്രായിക്കഠോ...

അപ്പൊ ഞാന്‍ പോയിട്ട് വരാഠോ....
:)
ശ്രീ said…
വാഴേ... കലക്കീ-“ഠോ”.

പിന്നേയ്, ഈ സംഭവ പരമ്പര കഴിഞ്ഞല്ലോ അല്ലേ? അല്ലെങ്കില്‍‌ ഇതു വായിച്ചു കഴിഞ്ഞാല്‍‌ ലതേച്ചിയുടെ വീട്ടില്‍‌ നിന്ന് പച്ച വെള്ളം പോലും കിട്ടുമെന്ന പ്രതീക്ഷ വേണ്ട.

[അല്ലെങ്കില്‍‌ മിക്കവാറും ഇതു പബ്ലിഷ് ചെയ്തു കഴിഞ്ഞ് ചേച്ചി വാഴയെ മാത്രം ഒന്നൂടെ കഴിക്കാന്‍‌ വിളിച്ചേയ്ക്കും. എന്നിട്ട് വല്ല വിഷവും കലക്കി തന്നേക്കാനും സാധ്യത കാണുന്നു. ഹിഹി]

Popular posts from this blog

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന

അരാണവള്‍...?

അവള്‍ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നത് കൊണ്ടാണ്, അവള്‍ കരയുമ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോകുന്നത്. മാത്രമല്ല ഞാന്‍ കരഞ്ഞാല്‍ അവളുമുണ്ടാവും എന്നോടൊപ്പം കരയാന്‍. ഞാന്‍ ചിരിച്ചാല്‍ അവളുമുണ്ട് എന്നോടൊപ്പം ചിരിക്കാന്‍. സ്നേഹത്തിന്റെ പര്യായമാണവള്‍, എന്റെ സഹയാത്രിയാണവള്‍, എന്റെ കൂട്ടുകാരിയാണവള്‍, എന്റെ എല്ലാമാണവള്‍. ഞങ്ങളുടെ സ്നേഹത്തില്‍ ലോകം അസൂയപ്പെടുന്നുണ്ടെന്നു തോന്നുന്നു. ചിലപ്പോ‍ള്‍ ദൈവം പോലും എന്ന് തോന്നിപോകുന്നു... അതിനാലല്ലേ പലപ്പോഴും ഞങ്ങളെ രണ്ടു ദിശകളിലാക്കി വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. പള്ളിയങ്കണത്തില്‍, സക്രാരിമുന്നില്‍ അവള്‍ മുട്ടുകുത്തി നില്‍ക്കുന്നത് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ്. ഇന്ന് ഞാന്‍ വലിയവനാകുന്നതിനുള്ള കഠിനപ്രയത്നത്തിലാണ്. കാരണം നാളെ എന്ന നല്ല നാളില്‍ അവള്‍ക്ക് എല്ലാ സന്തോഷങ്ങളും നല്‍കാന്‍ എനിക്കു കഴിയണം എന്ന് ഞാനാഗ്രഹിക്കുന്നു. നാളെ ലോകത്തിന്റെ ചലനത്തില്‍ ഞാന്‍ അവളില്‍ നിന്നും ഏഴ് സാഗരങ്ങള്‍ക്കപ്പുറമായാലും അവള്‍ക്കെന്നെയോ, എനിക്കവളെയോ മറക്കാനാവില്ല. അല്ല... എന്തുക്കൊണ്ടാണിങ്ങനെ...? ഉത്തരത്തിനായി എനിക്ക് അധികം ചിന്തിക്കേണ്ടതില്ല. പത്ത് മാസം വയറ്റില്‍ ചു