Skip to main content

കഥാകൃത്ത്

അമ്മാവന്‍ അമേരിക്കയില്‍ നിന്നും വന്നപ്പോ കഴിഞ്ഞ വര്‍ഷത്തെ ഒരു ഉഗ്രന്‍ ഡയറി കൊണ്ടുവന്നു തന്നു. അപ്പോ മുതല്‍ ചിന്തിക്കുകയായിരുന്നു... എന്ത് ഇതില്‍ എഴുതണം എന്ന്...! ഈ വര്‍ഷത്തേത് ആയിരുന്നെങ്കില്‍ ഡയറിക്കുറിപ്പുകള്‍ എഴുതാമായിരുന്നു... ഇതിപ്പോ...!!! അങ്ങനെ തീരുമാനത്തിലെത്തി... കഥകള്‍ എഴുതാം...! എനിക്കും ഒരു കഥാകൃത്ത് ആവണം...! പക്ഷെ എങ്ങനെ...? നോവലെഴുതണം... നാടകമെഴുതണം... കഥയെഴുതണം... എന്നാല്‍ ഇതൊന്നും എനിക്കറിയില്ലല്ലോ. ഒരു ഐഡിയ കിട്ടി. കഥാകൃത്താവുന്നതിനായി... പഴയ സിനിമകള്‍ കണ്ടു..., കഥകള്‍ വായിച്ചു..., നോവലുകള്‍ വായിച്ചു...., നാടകങ്ങള്‍ കാണുകയും വയിക്കുകയും ചെയ്തു...!!

അങ്ങനെ കിട്ടിയ ഇത്തിരി ആത്മവിശ്വാസവുമായി ഞാന്‍ കഥയെഴുതാന്‍ തീരുമാനിച്ചു. ഇന്നെനിക്ക് ഒരുപാട് കഥകള്‍ അറിയാം. ഞാന്‍ എഴുതി തുടങ്ങി - “ബാലഗോപാലന്‍ എം.എ. പഠിച്ചിട്ട് പണി കിട്ടാതെ വീട്ടിലിരിക്കുകയായിരുന്നു....”!!! ഹേയ് ഇതു ശരിയാവില്ലാ..., ഇത് മോഹന്‍ലാലിന്റെ ഏതോ ഒരു സിനിമയുടെ കഥ പകര്‍ത്തിയെഴുതിയതാണെന്ന് ഏതൊരുവനും മനസിലാവും... എന്നാല്‍ പിന്നെ മറ്റൊന്ന് എഴുതാം... - “കോട്ടയം... അവിടെ കുഞ്ഞച്ചന്‍ എന്നൊരു അച്ചായന്‍.... അയാള്‍...!!” ശേ.. ശെ... ഇതും ശരിയാവില്ലാ... ഇത് മമ്മൂട്ടിയുടെ ഏതോ പടമാണ്.

ഇങ്ങനെ പോയാല്‍ പിന്നെ ഞാനെന്തെഴുതും...?ഒരുപാട് തലപുകഞ്ഞാലോചിച്ചു... അവസാനം ഡയറിയുടെ അടുത്ത പേജ് മറിച്ച് ഇങ്ങനെ എഴുതി - “കഥ വായിക്കുന്നതു പോലെ, സിനിമ കാണുന്നതു പോലെ എളുപ്പമല്ല കഥയെഴുതി കഥാകൃത്ത് ആവുക എന്നത്....“!! പിന്നെ ഞാന്‍ ആ ഡയറി തുറന്നിട്ടില്ല...!!!

Comments

Jobin Daniel said…
പ്രിയ ജോസ്മോന്‍,

ബ്ലോഗുകള്‍ ഉഗ്രനായിരിക്കുന്നു.. സമയമില്ലാരുന്നെങ്കിലും കുറച്ചു വായിച്ചു നോക്കാം എന്നു കരുതി തുടങ്ങിയതാണു. തന്റെ വികൃതികള്‍ എന്നെ പിടിച്ചിരുത്തി മുഴുവനും വായിച്ചു നോക്കിച്ചു.. വികൃതി മാത്രമാക്കിയില്ല രണ്ട് ബ്ലോഗുകളും വായിച്ചു. വളരെ വളരെ നന്നായിരിക്കുന്നു.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..
എങ്കില്പ്പോലും ഒന്നു പയറ്റിനോക്കുന്നതില്‍ തെറ്റില്ല വാഴെ..
:) ഡയറി തുറക്കു...എഴുത്തു തുടരൂ..
കനല്‍ said…
സത്യം ഈ കാര്യം ഞാനും ഈയിടെയാ മനസിലാക്കുന്നത്...

Popular posts from this blog

ഞാന്‍ നരകത്തിലേക്ക്.....!!!

ബൈബിളിലെ പുതിയ നിയമത്തില്‍ പറയുന്നതനസരിച്ച് ആ ദിനം വന്നെത്തി. നരകത്തിലേക്കുള്ളവരെ ദൈവം തന്റെ ഇടത് വശത്തും സ്വര്‍ഗ്ഗത്തിലേക്കുള്ളവരെ വലതു വശത്തും മാറ്റിനിറുത്തുന്ന ദിനം. ഓരോരുത്തരെയായി ദൈവം പേരു ചൊല്ലി വിളിക്കുന്നു. ചിലരെ ഇടത് വശത്തേക്ക്. ചിലരെ വലത് വശത്തേക്ക്. ഇടത് വശത്തേക്കുള്ളവരെ നോക്കി പിശാച് സന്തോഷത്തോടെ ഇളിച്ചു കാണിക്കുന്നു. വലത് വശത്തേക്ക് പോകുന്നവര്‍ ചുരുക്കമേ ഉള്ളുവെന്നത് ഒരു സത്യമാണെങ്കിലും അവര്‍ക്കായി മാലാഖമാര്‍ ആനന്ദഗാനങ്ങള്‍ ആലപിക്കുന്നു. ഓരോരുത്തരെ വീതം പേരു ചൊല്ലി വിളിക്കുന്നതിനനുസരിച്ച് എന്റെ ഊഴം അടുക്കുന്നത് ഞാനറിഞ്ഞു. ഉള്ളില്‍ ഒരു വിറയല്‍. എന്നെ എങ്ങോട്ടാ‍യിരിക്കും പറഞ്ഞ് വിടുക? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കാം. എന്നാലും ഞാന്‍ ചെയ്തിട്ടുള്ള ഏതെങ്കിലുമൊക്കെ നന്മയുടെ പേരില്‍ എന്നെ വലതു വശത്തേക്ക് മാറ്റി നിറുത്തുമെന്ന വിശ്വാസത്തോടെ എന്റെ ഊഴത്തിനായി കാത്തു നിന്നു. അങ്ങനെ എന്റെ പേര് വിളിച്ചു. "വാഴയില്‍ കുടുംബത്തില്‍ ഇട്ടിയവിരാ ജോര്‍ജ്ജിന്റെയും മേരി ജോര്‍ജ്ജിന്റേയും ഇളയ പുത്രന്‍ ജോസ്മോന്‍..... ഇടത് വശത്തേക്ക് പോകുക....!!!" ആ ശബ്ദം കേട്ട് ഞാന്‍ നടുങ്ങി. ശരീരം വി...

അവനേയും തേടി...!!

കൂട്ടുകാരന്റെ വിവാഹ-പാര്‍ട്ടിയും കഴിഞ്ഞാണ് ഞാന്‍ അവന്റെ റൂമിലേക്ക് പോയത്. അവന്റെ മുറിയിലേക്ക് കടന്നപ്പോള്‍ വല്ലാത്ത ഒരു ഗന്ധം. സിഗരിറ്റിന്റേയും, ഒഴിഞ്ഞ കാലിക്കുപ്പികളില്‍ നിന്നും പിന്നെ വാഷിംഗ് ബേസിനില്‍ കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെയും എല്ലാം കൂടിക്കലര്‍ന്ന ഒരു വല്ലാത്ത ഗന്ധം. പുസ്തകങ്ങളും സിഗരറ്റ് പായ്കറ്റുകളും അങ്ങിങ്ങായി ചിതറി കിടക്കുന്നു. ഒരു സൈഡില്‍ കിടക്കുന്ന കട്ടിലില്‍ തേപ്പ് പെട്ടി മുതല്‍ മൊബൈല്‍ റീ-ചാര്‍ജര്‍ വരെ വലിച്ചെറിഞ്ഞതു പോലെ കിടക്കുന്നു. മുറി അടിച്ചു വാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായി എന്നതില്‍ സംശയമില്ലാ. വെയിസ്റ്റ് ബോക്സ് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കു കൂടി വീണു കിടക്കുന്ന ചൈനീസ് ഭക്ഷണാവശിഷ്‌ടങ്ങളും അതിന്റെ പായ്ക്കറ്റുകളും. അയയില്‍ അലക്കാന്‍ അട്ടിയിട്ടിരിക്കുന്ന പന്റുകളും ഷര്‍ട്ടുകളും. മഴക്കാലമായതിനാല്‍ പലതിലും കരിമ്പന്‍ പിടിച്ചിരിക്കുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥയില്‍ കിടക്കുന്ന അവന്റെ മുറിയിലേക്ക് കയറിയപ്പോള്‍ ആദ്യമായി എനിക്ക് അസ്വസ്ഥത തോന്നി. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലാ അവന്റെ മുറി. മുറിയിലേക്ക് കയറുമ്പോള്‍ തന്നെ ഒരു സുഖന്ധം അനുഭവപ്പെടാന്‍ പാകത്തിന് അവന്‍ ...

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന...