Skip to main content

ഒരു ട്രെയിന്‍ യാത്ര

എര്‍ണാകുളം സൌത്ത് റയില്‍‌വേ സ്‌റ്റേഷന്‍. സമയം രാവിലെ 11.50. ബോംബെയ്ക്കുള്ള ട്രെയിന്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ഒന്ന് കൂകി വിളിച്ചു. പിന്നെ പതിയെ പതിയെ ഓടി തുടങ്ങി.

ഞാന്‍ മുകളിലുള്ള എന്റെ ബര്‍ത്തിലേക്ക് ഒന്ന് കണ്ണോടിച്ചു. ആരൊക്കെയോ കുറെ ലഗേജുകള്‍ വച്ചിട്ടുണ്ട് അതില്‍. ഞാന്‍ അത് ആരുടെയാണ് എന്ന് തിരക്കി. ഒരു സഹയാത്രികന്റെ ആയിരുന്നത്. അത് ഒന്ന് മാറ്റിത്തരണമെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഒന്ന് ദേഷ്യഭാവത്തില്‍ നോക്കി. പിന്നെ ലഗേജ് എടുത്ത് താഴെ സീറ്റിന്റെ അടിയില്‍ തിരുകി.

ഞാന്‍ മുകളിലെ എന്റെ ബര്‍ത്തില്‍ വലിഞ്ഞു കയറി. ഒന്ന് കിടക്കണം. ആകെ കിട്ടിയ മൂന്ന് ദിവസത്തെ ലീവില്‍ ഒരുപാട് കറങ്ങി. ഒന്ന് കിടക്കാന്‍ സമയം കിട്ടുന്നത് ഇപ്പോഴാണ്. ഓടുന്ന വണ്ടിയുടെ കുലുക്കം കാര്യമാക്കാതെ ഞാന്‍ കണ്ണടച്ചു. പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് കൂപ്പ് കുത്തുകയും ചെയ്തു.

എന്തോ സ്വപ്നം കണ്ടാണ് ഞെട്ടിയെഴുന്നേറ്റത്.. ഹോ.. സന്ധ്യയായിരിക്കുന്നു. ഏതോ സ്റ്റേഷനില്‍ നിറുത്തിയിട്ടിരിക്കുകയാണ് ട്രെയിന്‍. വിശപ്പ് വന്‍‌കുടലിനെ കാര്‍ന്ന് തിന്ന് തുടങ്ങിയിരിക്കുന്നതായി തോന്നുന്ന അവസ്ഥ. ഇറങ്ങി എന്തെങ്കിലും കഴിക്കാം. താഴേക്കിറങ്ങുന്നതിനിടയില്‍ വാച്ചിലൊന്ന് നോക്കി... 8.20. ജനാലക്കിടയിലൂടെ പുറത്തേക്ക് നോക്കി..., ഈ സമയത്തിത് ഏത് സ്റ്റേഷനാണോ ആവോ..? പുറത്തിറങ്ങി... ആകെ ഒരു സംശയം പോലെ..! സൈഡില്‍ കണ്ട സ്റ്റേഷന്റെ പേരെഴുതിയ ബോര്‍ഡ് വായിച്ചു നോക്കി, മനസിലാവാതെ ഒന്നുകൂടി വായിച്ചു... അതെ... - എര്‍ണാകുളം നോര്‍ത്ത് - ഞാന്‍ അന്തിച്ചു പോയി. അടുത്ത് മറ്റൊരു ബോര്‍ഡ് കൂടി കണ്ടു... - ഇന്‍ഡ്യന്‍ റെയില്‍‌വേയുടെ മഹത്തായ 150-‍ാമത് പ്രവര്‍ത്തനവര്‍ഷം.

Comments

അപ്പോള്‍ താങ്കള്‍ എത്ര ദിവസം ഉറങ്ങി ????
രാവിലെ 11.50 മുതല്‍ രാത്രി 8.20 വരെ...!!! അങ്ങനെ സംഭവിച്ചുകൂടെ..?

Popular posts from this blog

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന

അരാണവള്‍...?

അവള്‍ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നത് കൊണ്ടാണ്, അവള്‍ കരയുമ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോകുന്നത്. മാത്രമല്ല ഞാന്‍ കരഞ്ഞാല്‍ അവളുമുണ്ടാവും എന്നോടൊപ്പം കരയാന്‍. ഞാന്‍ ചിരിച്ചാല്‍ അവളുമുണ്ട് എന്നോടൊപ്പം ചിരിക്കാന്‍. സ്നേഹത്തിന്റെ പര്യായമാണവള്‍, എന്റെ സഹയാത്രിയാണവള്‍, എന്റെ കൂട്ടുകാരിയാണവള്‍, എന്റെ എല്ലാമാണവള്‍. ഞങ്ങളുടെ സ്നേഹത്തില്‍ ലോകം അസൂയപ്പെടുന്നുണ്ടെന്നു തോന്നുന്നു. ചിലപ്പോ‍ള്‍ ദൈവം പോലും എന്ന് തോന്നിപോകുന്നു... അതിനാലല്ലേ പലപ്പോഴും ഞങ്ങളെ രണ്ടു ദിശകളിലാക്കി വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. പള്ളിയങ്കണത്തില്‍, സക്രാരിമുന്നില്‍ അവള്‍ മുട്ടുകുത്തി നില്‍ക്കുന്നത് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ്. ഇന്ന് ഞാന്‍ വലിയവനാകുന്നതിനുള്ള കഠിനപ്രയത്നത്തിലാണ്. കാരണം നാളെ എന്ന നല്ല നാളില്‍ അവള്‍ക്ക് എല്ലാ സന്തോഷങ്ങളും നല്‍കാന്‍ എനിക്കു കഴിയണം എന്ന് ഞാനാഗ്രഹിക്കുന്നു. നാളെ ലോകത്തിന്റെ ചലനത്തില്‍ ഞാന്‍ അവളില്‍ നിന്നും ഏഴ് സാഗരങ്ങള്‍ക്കപ്പുറമായാലും അവള്‍ക്കെന്നെയോ, എനിക്കവളെയോ മറക്കാനാവില്ല. അല്ല... എന്തുക്കൊണ്ടാണിങ്ങനെ...? ഉത്തരത്തിനായി എനിക്ക് അധികം ചിന്തിക്കേണ്ടതില്ല. പത്ത് മാസം വയറ്റില്‍ ചു