Skip to main content

പ്രാരാബ്‌ദം

പ്രാരാബ്ദങ്ങളുടെ കടലില്‍ മുങ്ങിത്താഴുകയാണ് പരമു എന്ന 25 കാരന്‍. പരമുവിന്‌ സ്വന്തമായുള്ളത് - ഒരമ്മ, മൂന്ന് പെങ്ങന്മാര്‍. അപ്പനുണ്ടായിരുന്നു, കഴിഞ്ഞ ദിവസമാണ് മരിച്ചത്. തളര്‍വാതവും ഒപ്പം ക്യാന്‍സറും ആയിരുന്നു. അതിനാല്‍ തന്നെ അപ്പനുണ്ടായിരുന്ന കാലാത്തും പ്രാരാബ്ദം മുഴുവന്‍ പരമുവിന്റെ തലയില്‍ തന്നെയായിരുന്നു.

പെങ്ങന്മാരില്‍ പരമുവിന്റെ തൊട്ടുതാഴെ ഇരുപാത്തിമൂന്നുകാരി സുജ, അതിനുതാഴെ ഇരുപത്തിയൊന്നുകാരി സിന്ദു, ഏറ്റവും ഇളയത് ഇരുപതിലേക്ക് കാലെടുത്തു കുത്താന്‍ ഒരുങ്ങി നില്‍ക്കുന്ന ബിന്ദു. നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പരമുവിന്റെ വീട്ടില്‍ കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന മൂന്ന് ചരക്കുകള്‍ ഉണ്ട്. പരമുവിന്റെ പ്രശ്നവും അതു തന്നെ. എങ്ങനെ ഈ മൂന്നെണ്ണത്തിനെ കെട്ടിച്ചയക്കും..? ഒന്നേ ഉള്ളായിരുന്നുവെങ്കില്‍ സഹിക്കാ‍മായിരുന്നു... ഇത് എണ്ണം മൂന്നാണ്. ചിന്തിച്ചപ്പോള്‍ അവന്റെ കണ്ണുകളില്‍ ഉപ്പ്‌ജലം നിറഞ്ഞു.

“എടാ... മോനേ... പരമൂ...” അമ്മയുടെ വിളി. പരമു കണ്ണ് തുടച്ച് എഴുന്നേറ്റ് പോയി.

പത്ത് മിനിറ്റിനുള്ളില്‍ വീണ്ടും പഴയ സ്ഥലത്ത് വന്നിരുന്നു... ദീര്‍ഘമായി ഒന്ന് നെടുവീര്‍പ്പെട്ടു... പിന്നെ പൊട്ടിക്കരഞ്ഞു.... - “വിധവയായ അമ്മക്ക് ഒന്ന് കൂടി വിവാഹം കഴിക്കണമത്രേ...!!!”

Comments

ചെറുതും നല്ലതും
അഭിനന്ദനങ്ങള്‍
ബാജി

Popular posts from this blog

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന...

ഞാന്‍ നരകത്തിലേക്ക്.....!!!

ബൈബിളിലെ പുതിയ നിയമത്തില്‍ പറയുന്നതനസരിച്ച് ആ ദിനം വന്നെത്തി. നരകത്തിലേക്കുള്ളവരെ ദൈവം തന്റെ ഇടത് വശത്തും സ്വര്‍ഗ്ഗത്തിലേക്കുള്ളവരെ വലതു വശത്തും മാറ്റിനിറുത്തുന്ന ദിനം. ഓരോരുത്തരെയായി ദൈവം പേരു ചൊല്ലി വിളിക്കുന്നു. ചിലരെ ഇടത് വശത്തേക്ക്. ചിലരെ വലത് വശത്തേക്ക്. ഇടത് വശത്തേക്കുള്ളവരെ നോക്കി പിശാച് സന്തോഷത്തോടെ ഇളിച്ചു കാണിക്കുന്നു. വലത് വശത്തേക്ക് പോകുന്നവര്‍ ചുരുക്കമേ ഉള്ളുവെന്നത് ഒരു സത്യമാണെങ്കിലും അവര്‍ക്കായി മാലാഖമാര്‍ ആനന്ദഗാനങ്ങള്‍ ആലപിക്കുന്നു. ഓരോരുത്തരെ വീതം പേരു ചൊല്ലി വിളിക്കുന്നതിനനുസരിച്ച് എന്റെ ഊഴം അടുക്കുന്നത് ഞാനറിഞ്ഞു. ഉള്ളില്‍ ഒരു വിറയല്‍. എന്നെ എങ്ങോട്ടാ‍യിരിക്കും പറഞ്ഞ് വിടുക? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കാം. എന്നാലും ഞാന്‍ ചെയ്തിട്ടുള്ള ഏതെങ്കിലുമൊക്കെ നന്മയുടെ പേരില്‍ എന്നെ വലതു വശത്തേക്ക് മാറ്റി നിറുത്തുമെന്ന വിശ്വാസത്തോടെ എന്റെ ഊഴത്തിനായി കാത്തു നിന്നു. അങ്ങനെ എന്റെ പേര് വിളിച്ചു. "വാഴയില്‍ കുടുംബത്തില്‍ ഇട്ടിയവിരാ ജോര്‍ജ്ജിന്റെയും മേരി ജോര്‍ജ്ജിന്റേയും ഇളയ പുത്രന്‍ ജോസ്മോന്‍..... ഇടത് വശത്തേക്ക് പോകുക....!!!" ആ ശബ്ദം കേട്ട് ഞാന്‍ നടുങ്ങി. ശരീരം വി...