Skip to main content

അവള്‍

ഹൊ.... പത്തര എന്നാണവള്‍ പറഞ്ഞത്... ഇതിപ്പോള്‍ പാതിരാകോഴി കൂവി. അവളെന്തേ വരാത്തത്...? ഇനിയിപ്പോ പിടിക്കപ്പെട്ടിരിക്കുമോ...? അതിരാവിലെ 3 മണിക്ക് ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ബാഗ്ലൂര്‍ വണ്ടിക്ക് ടിക്കറ്റും ബുക്ക് ചെയ്തിരിക്കുനതാണ്. ഇനി വെറും രണ്ടു മണിക്കുര്‍ മാത്രം. ഈ കൂരിരുട്ടില്‍ എത്ര സമയമെന്ന് വച്ചാ കാത്തിരിക്കുക...!!

ഹോ... അതാ അവള്‍... കൈയില്‍ ഒരു ബാഗുമായി പതിയെ പതിയെ നടന്നു വരുന്നു... ഹൊ... സമാധാനമായി... ഇരുട്ട് ആയതിനാല്‍ തന്നെ അവളുടെ മുഖത്തെ ഭാവം കാണാന്‍ കഴിയുന്നില്ല... തന്നോടൊപ്പം ഒളിച്ചോടുന്നതിന്റെ സന്തോഷമോ... അതോ വീട്ടുകാരെ ഉപേക്ഷിച്ചു പോരുന്നതിന്റെ ദു:ഖമോ..... എന്തോ ചോദിക്കാന്‍ ഭാവിച്ച എന്റെ വാ അവള്‍ പൊത്തി. എന്നിട്ട് പോകാം എന്നര്‍ത്ഥത്തില്‍ കൈയില്‍ പിടിച്ച് വലിച്ചു.

അടുത്ത് എവിടെയോ പട്ടി കുരക്കുന്ന ശബ്ദം... അമാന്തിച്ചില്ലാ. അവളുടെ കൈ പിടിച്ച് ഓടി... ഇരുട്ടിലൂടെ ബസ് സ്റ്റാന്‍ഡിനെ ലക്ഷ്യമാക്കി. ബസ് സ്റ്റാന്‍ഡിന്റെ അടുത്ത് ചെന്നാണ് നിന്നത്. അവളെന്റെ പുറകെ തന്നെയുണ്ട്. വഴിവിളക്കുകള്‍ ഉള്ള ആ വഴിയിലെത്തിയപ്പോള്‍ ഞാന്‍ തിരിഞ്ഞവളോട് പറഞ്ഞു... “വേഗം വാ...” എന്നാല്‍ എന്റെ ശബ്ദം പുറത്തേക്ക് വന്നില്ലാ എന്ന് ഞാനറിഞ്ഞു... കാരണം അതവളല്ലാ... അവളുടെ അമ്മയായിരുന്നു...!!

Comments

ഇക്കു said…
ഹ്ഹ്ഹ്...
കാലത്തിന്റെ ഓരൊ കാര്യം പറഞാല് അല്ലെ??
SUNISH THOMAS said…
ഇതൊരുമാതിരി.............
എനിക്കിഷ്ടമായില്ല!
തന്റെ മൊബൈലിലേക്ക് കണ്ണും നട്ട്, കാമ്മുകിയുടെ ഫോണ്‍ കോള്‍ കാത്തിരുന്ന് കാത്തിരുന്ന് അവസാനം വിളി വന്നപ്പോള്‍ അത് അവളുടെ അമ്മയായിരുന്നതും... അത് മനസിലാക്കാതെ “പറ ചക്കരെ” എന്ന് പറഞ്ഞതുമായ ഒരു സംഭവമായിരുന്നു ഈ കഥക്ക് പിന്നില്‍...!!
കനല്‍ said…
വേറെ ആരുടെയെങ്കിലും കൂടെ ഇറങ്ങിപോവാന്‍ നിന്ന ആ തള്ളയ്ക്കും ആളുമാറി...തള്ള വേലി ചാടിയാ..മോളു മതിലു ചാടും...
പാവം തള്ള...മോള്‍ക്ക് ഇനിയും ചാന്‍സൂണ്ട് , പക്ഷെ തള്ളയ്ക്കോ?

Popular posts from this blog

ഞാന്‍ നരകത്തിലേക്ക്.....!!!

ബൈബിളിലെ പുതിയ നിയമത്തില്‍ പറയുന്നതനസരിച്ച് ആ ദിനം വന്നെത്തി. നരകത്തിലേക്കുള്ളവരെ ദൈവം തന്റെ ഇടത് വശത്തും സ്വര്‍ഗ്ഗത്തിലേക്കുള്ളവരെ വലതു വശത്തും മാറ്റിനിറുത്തുന്ന ദിനം. ഓരോരുത്തരെയായി ദൈവം പേരു ചൊല്ലി വിളിക്കുന്നു. ചിലരെ ഇടത് വശത്തേക്ക്. ചിലരെ വലത് വശത്തേക്ക്. ഇടത് വശത്തേക്കുള്ളവരെ നോക്കി പിശാച് സന്തോഷത്തോടെ ഇളിച്ചു കാണിക്കുന്നു. വലത് വശത്തേക്ക് പോകുന്നവര്‍ ചുരുക്കമേ ഉള്ളുവെന്നത് ഒരു സത്യമാണെങ്കിലും അവര്‍ക്കായി മാലാഖമാര്‍ ആനന്ദഗാനങ്ങള്‍ ആലപിക്കുന്നു. ഓരോരുത്തരെ വീതം പേരു ചൊല്ലി വിളിക്കുന്നതിനനുസരിച്ച് എന്റെ ഊഴം അടുക്കുന്നത് ഞാനറിഞ്ഞു. ഉള്ളില്‍ ഒരു വിറയല്‍. എന്നെ എങ്ങോട്ടാ‍യിരിക്കും പറഞ്ഞ് വിടുക? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കാം. എന്നാലും ഞാന്‍ ചെയ്തിട്ടുള്ള ഏതെങ്കിലുമൊക്കെ നന്മയുടെ പേരില്‍ എന്നെ വലതു വശത്തേക്ക് മാറ്റി നിറുത്തുമെന്ന വിശ്വാസത്തോടെ എന്റെ ഊഴത്തിനായി കാത്തു നിന്നു. അങ്ങനെ എന്റെ പേര് വിളിച്ചു. "വാഴയില്‍ കുടുംബത്തില്‍ ഇട്ടിയവിരാ ജോര്‍ജ്ജിന്റെയും മേരി ജോര്‍ജ്ജിന്റേയും ഇളയ പുത്രന്‍ ജോസ്മോന്‍..... ഇടത് വശത്തേക്ക് പോകുക....!!!" ആ ശബ്ദം കേട്ട് ഞാന്‍ നടുങ്ങി. ശരീരം വി...

അവനേയും തേടി...!!

കൂട്ടുകാരന്റെ വിവാഹ-പാര്‍ട്ടിയും കഴിഞ്ഞാണ് ഞാന്‍ അവന്റെ റൂമിലേക്ക് പോയത്. അവന്റെ മുറിയിലേക്ക് കടന്നപ്പോള്‍ വല്ലാത്ത ഒരു ഗന്ധം. സിഗരിറ്റിന്റേയും, ഒഴിഞ്ഞ കാലിക്കുപ്പികളില്‍ നിന്നും പിന്നെ വാഷിംഗ് ബേസിനില്‍ കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെയും എല്ലാം കൂടിക്കലര്‍ന്ന ഒരു വല്ലാത്ത ഗന്ധം. പുസ്തകങ്ങളും സിഗരറ്റ് പായ്കറ്റുകളും അങ്ങിങ്ങായി ചിതറി കിടക്കുന്നു. ഒരു സൈഡില്‍ കിടക്കുന്ന കട്ടിലില്‍ തേപ്പ് പെട്ടി മുതല്‍ മൊബൈല്‍ റീ-ചാര്‍ജര്‍ വരെ വലിച്ചെറിഞ്ഞതു പോലെ കിടക്കുന്നു. മുറി അടിച്ചു വാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായി എന്നതില്‍ സംശയമില്ലാ. വെയിസ്റ്റ് ബോക്സ് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കു കൂടി വീണു കിടക്കുന്ന ചൈനീസ് ഭക്ഷണാവശിഷ്‌ടങ്ങളും അതിന്റെ പായ്ക്കറ്റുകളും. അയയില്‍ അലക്കാന്‍ അട്ടിയിട്ടിരിക്കുന്ന പന്റുകളും ഷര്‍ട്ടുകളും. മഴക്കാലമായതിനാല്‍ പലതിലും കരിമ്പന്‍ പിടിച്ചിരിക്കുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥയില്‍ കിടക്കുന്ന അവന്റെ മുറിയിലേക്ക് കയറിയപ്പോള്‍ ആദ്യമായി എനിക്ക് അസ്വസ്ഥത തോന്നി. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലാ അവന്റെ മുറി. മുറിയിലേക്ക് കയറുമ്പോള്‍ തന്നെ ഒരു സുഖന്ധം അനുഭവപ്പെടാന്‍ പാകത്തിന് അവന്‍ ...

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന...